എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 11:28 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: എബിവിപി നേതാവ് കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ശ്യാമപ്രസാദിന്റെ അമ്മ ഷൈമ നടത്തിയ നിയമപോരാട്ടത്തിനും ഹൈക്കോടതി ഇടപെടലിനും പിന്നാലെയാണ് പുതിയ സർക്കാർ തലശ്ശേരി ബാറിലെ അഭിഭാഷകനായ പി. പ്രേമരാജനെ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

2018 ജനുവരി 19-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പോപ്പുലർ ഫ്രണ്ട് സംഘമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സംഘം കൊമ്മേരി ഗവൺമെന്റ് ഗോട്ട് ഫാമിന് സമീപം ശ്യാമപ്രസാദിന്റെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെ വയനാട് അതിർത്തിയിൽ വെച്ച് രക്തം പുരണ്ട ആയുധങ്ങളും കാറും സഹിതം പൊലീസ് പിടികൂടിയിരുന്നു.

കേസിൽ ആകെ 14 പ്രതികളാണുള്ളത്. മുഹമ്മദ് ഷമീം, പി.വി. മുഹമ്മദ്, സലീം, സമീർ, ഫൈസൽ, നിസാമുദ്ദീൻ, സഹോദരൻ സലാഹുദ്ദീൻ, അഷ്കർ, സലിം, സഫീർ, സി.എച്ച്. അഷ്കർ, അജ്മൽ, നൗഷാദ്, മർഷൂദ് എന്നിവരാണ് പ്രതികൾ.

ഇതിൽ പത്താം പ്രതിയായ സഫീർ കോളജ് അധ്യാപകനായ ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിൽ പ്രതികളെ ഒളിപ്പിച്ചെന്ന കേസിൽ എൻഐഎ കോടതിയുടെ വിചാരണ നേരിടുന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്യാമപ്രസാദിന്റെ കൊലക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ അമ്മ ഷൈമ കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്ന് അപേക്ഷ പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഷൈമ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും സർക്കാർ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിന്റെ പ്രാബല്യത്തിൽ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ അമ്മ വീണ്ടും ആഭ്യന്തര വകുപ്പിനെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് പുതിയ സർക്കാർ അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

കേസിന്റെ വിചാരണ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രേമരാജന്റെ നിയമനം ശ്രദ്ധേയമാണ്. ക്രിമിനൽ കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നേരത്തെ തന്നെ പ്രവർത്തിച്ച പരിചയമുള്ള അഭിഭാഷകനാണ് അദ്ദേഹം.

നിലവിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കാസർകോട് ബാർ അസോസിയേഷനിലെ അഭിഭാഷകൻ സുഹാസിന്റെ കൊലപാതകക്കേസിലും പ്രേമരാജൻ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നുണ്ട്. പയ്യന്നൂരിൽ 2016ൽ ബിഎംഎസ് നേതാവ് രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിലും അദ്ദേഹം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ്.

ഇതിന് പുറമെ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലും ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലും പ്രേമരാജൻ നേരത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അഭിഭാഷകനായും കസ്റ്റംസ്, ഇൻകം ടാക്സ്, ഡിആർഐ എന്നിവയുടെ അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളതാണ്.

വർഷങ്ങൾ പിന്നിട്ടിട്ടും രാഷ്‌ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട ശ്യാമപ്രസാദ് വധക്കേസിന്റെ വിചാരണയിൽ ഇനി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന നിലയിൽ അഡ്വ. പി. പ്രേമരാജന്റെ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മകന്റെ കൊലപാതകത്തിൽ നീതി തേടി അമ്മ നടത്തിയ ദീർഘകാല നിയമപോരാട്ടത്തിന് പിന്നാലെയാണ് കേസിൽ പുതിയ നിയമനടപടിക്ക് വഴിതുറന്നിരിക്കുന്നത്.

Tags: special public prosecutorKannur Crime NewsShyamaprasad Murder CaseABVP Leader ShyamaprasadP Premarajan
Share
Tweet
SendShare

More News from this section

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

മദ്യപിച്ച് വാഹനമോടിച്ച കേസ്; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്ക്

കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ; കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

Latest News

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു

പത്തനാപുരത്ത് പുലിപ്പേടി ഒഴിയുന്നു; വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി, സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

ആലപ്പുഴയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസിന്റെ റെയ്‌ക്ക് പാളം തെറ്റി; 40 മീറ്ററോളം സ്ലീപ്പറുകൾ തകർന്നു, സ്റ്റേഷൻമാസ്റ്റർക്കും പോയിന്റ് മാനും സസ്പെൻഷൻ

കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു, നാല് യാത്രക്കാരുടെ നില ഗുരുതരം

‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്

കേരളത്തിൽ വീണ്ടും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണം

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies