2014 സെപ്റ്റംബർ 1 : മാരുതി ഓമ്നി വാനിൽ സഞ്ചരിക്കുകയായിരുന്ന ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എളന്തോട്ടത്തിൽ മനോജിനും സുഹൃത്തിനുമെതിരെ ആക്രമണം . ബോംബെറിഞ്ഞതിനു ശേഷം മനോജിനെ വെട്ടിക്കൊലപ്പെടുത്തി .
കാത്തിരുന്ന വാർത്തയെന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ
യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയ കൊലപാതക്കേസ്.
സെപ്റ്റംബർ 4 – ക്രൈംബ്രാഞ്ച് എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കേസന്വേഷണം
സെപ്റ്റംബർ 11 ; ഒന്നാം പ്രതി വിക്രമൻ കണ്ണൂർ കോടതിയിൽ കീഴടങ്ങി .
സെപ്റ്റംബർ 13 ; കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്
സെപ്റ്റംബർ 26 : കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കതിരൂർ മനോജിന്റെ വീട് സന്ദർശിച്ചു.
ഒക്ടോബർ 28 : കതിരൂർ മനോജ് വധം സി ബി ഐ ക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ്
2015 മാർച്ച് 7 : 16 അംഗ കൊലയാളികളടക്കം പത്തൊൻപത് പേരെ പ്രതി ചേർത്ത് ആദ്യ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചു
ജൂൺ 2 : പി ജയരാജനെ സി ബി ഐ ചോദ്യം ചെയ്തു .
തുടര്‍ന്ന് പരിയാരത്ത് ഹൃദ്രോഗം സംബന്ധമായി അഡ്മിറ്റ്.കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷന്‍സ് കോടതിയില്‍ പി. ജയരാജന്‍ നല്‍കിയ ഹര്‍ജി ജൂലായ് 24ന് കോടതി തളളി
ഇതിനിടെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയും 20-ാംപ്രതിയുമായ ടി ഐ .മധുസൂദനനു കോടതി ജാമ്യം അനുവദിച്ചു. ഇതിനെ തുടര്‍ന്ന് തലശേരി സെഷന്‍സില്‍ നിന്നും കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു.
21 മുതല്‍ 24വരെയുളള പ്രതികളെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തി സിബിഐ അറസ്റ്റു ചെയ്തു. ആഗസ്ത് 8ന് സുപ്രീംകോടതി തലശേരി സെഷന്‍സ് കോടതി നടപടികള്‍ താത്ക്കാലികമായി സ്‌റ്റേ ചെയ്തു.
2016 ജനുവരി 16 – പി ജയരാജന് സി ബി ഐ വീണ്ടും നോട്ടീസ് നൽകി .ജയരാജൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ അഡ്മിറ്റായി
2016 ജനുവരി 20 : പി ജയരാജന്റെ മുൻ കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി .
2016 ജനുവരി 21 : കേസിൽ പി ജയരാജനെ ഇരുപത്തഞ്ചാം പ്രതിയാക്കി സി ബി ഐ കോടതിയിൽ റിപ്പോർട്ട് നൽകി.
2016 ജനുവരി 30 : മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി മൂന്നാം തവണയും തള്ളി. ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ട യാത്രൊരസുഖവും ജയരാജനില്ലെന്ന് സി ബി ഐ കോടതിയിൽ വാദിച്ചു
2016 ഫെബ്രുവരി 11 : ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി . മനോജിന്റേത് ക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ജയരാജനെതിരേ യുഎപിഎ ചുമത്തിയതും കോടതി ശരിവെച്ചു
2016 ഫെബ്രുവരി 12 : പി ജയരാജൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി
കേസിലെ ഒന്നുമുതല്‍ 25വരെയുള്ള പ്രതികള്‍
വിക്രമന്‍, ജിതേഷ്, സി.പ്രകാശന്‍, ടി.പ്രഭാകരന്‍, ഷിബിന്‍, സുജിത്ത് എന്ന അച്ചാര്‍ സുജിത്ത്, വിനു എന്ന അണ്ടന്‍ വിനോദ്, റിജു, സിനില്‍, ബിജേഷ് പൂവാടന്‍, ബിജു, കൃഷ്ണന്‍ അരപ്പയില്‍, സി.പി.എം. ലോക്കല്‍കമ്മിറ്റിയംഗം രാമന്‍ എന്ന രാമചന്ദ്രന്‍, മുത്തു എന്ന വിജേഷ്, ജോര്‍ജ് എന്ന വിജേഷ്, മനു എന്ന മനോജ്, മനോജ്, ഷബിത്ത്, കെ.വി.നിജിത്ത്, സിറാജ്, പി.പി.റഹീം, സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മുധുസൂദനന്‍, റിജേഷ് എന്ന റിജ, മഹേഷ്, സുനില്‍കുമാര്‍ എന്ന സുനൂട്ടി, വി.പി.സുജിലേഷ്, പി.ജയരാജന്.