ഹോംഗ്കോങ് : ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയെ വെല്ലുവിളിക്കും വിധത്തിലുള്ള മറു പദ്ധതിയുമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും.
അമേരിക്ക,ജപ്പാൻ,ഓസ്ട്രേലിയ,ജപ്പാൻ എന്നീ രാജ്യങ്ങൾ ‘കൗണ്ടർ‘പദ്ധതിയെ കുറിച്ച് ഇന്ത്യയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശന വേളയിലും വൺ ബെൽറ്റ് വൺ റോഡ് ചർച്ചാ റോഡിനു പകരം നിർമ്മിക്കുന്ന പദ്ധതി ചർച്ചാ വിഷയമായിരുന്നു.
ഇത്തരമൊരു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതായി ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഗിഡെ സുഗാ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ വിദേശകാര്യ പ്രതിനിധികൾ തയ്യാറായിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ തീരുമാനിച്ചതായാണ് സൂചന. പ്രത്യേക സാമ്പത്തിക പദ്ധതികളും ഇതിനായി പ്രഖ്യാപിക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സ്വപ്നപദ്ധതിയാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ തന്നെ ഉൾപ്പെട്ട പദ്ധതി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അറുപതിലേറെ രാജ്യങ്ങളുമായി ചൈനയെ കരമാര്‍ഗവും സമുദ്രമാര്‍ഗവും ബന്ധിപ്പിച്ച് വ്യാപാരസഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
2013ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുക.
മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം നടത്തുക എന്നിവയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ് ലൈൻ, എണ്ണ പൈപ്പ് ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നുണ്ട്.
പാകിസ്ഥാന്റെ സഹകരണത്തോടെയാണ് ചൈന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ചൈനയുടെ ഈ പദ്ധതിക്കെതിരെ മുൻപ് തന്നെ ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു മാത്രമല്ല വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
അതുപോലെ തന്നെ അമേരിക്കയും,ജപ്പാനും പദ്ധതിക്കെതിരെ സ്വരങ്ങൾ ഉയർത്തിയിരുന്നു
വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി തര്‍ക്കഭൂമിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ ഒരു രാജ്യത്തിന് മാത്രമായി ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നും എന്നാൽ ചൈന ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കുറ്റപ്പെടുത്തിയിരുന്നു.
ജർമ്മനി,ഫ്രാൻസ്,ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .ഈ അവസരത്തിലാണ് വൺ ബെൽറ്റ് വൺ റോഡിന് ബദൽ പദ്ധതി ആലോചിക്കുന്നത്