ലണ്ടൻ: യു കെയിൽ കൃപാൺ ധരിക്കുന്നതുമായി ബന്ധപ്പെട്ട് സിഖുകാർക്കുണ്ടായിരുന്ന ആശങ്ക നീങ്ങി. മതാചാരത്തിന്റെ ഭാഗമായി സിക്കുകാർക്ക് കൃപാൺ ധരിക്കാമെന്ന ഭേദഗതിയോടെ യു കെയിൽ പുതിയ ആയുധ വിനിയോഗ നിയമത്തിന് അംഗീകാരം.
യു കെയിൽ അടുത്തിടെയായി കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ വർദ്ധിച്ചിരുന്നു. ഇതിനെത്തുടർന്ന് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലണ്ടനിൽ പുതിയ ആയുധ നിയമം നിലവിൽ വന്നിരുന്നു. ഈ നിയമ പ്രകാരം പൊതു സ്ഥലങ്ങളിൽ ആയുധങ്ങൾ കൊണ്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു.
പുതിയ നിയമത്തിൽ ബ്രിട്ടണിലെ സിഖ് വംശജർ ആശങ്കയറിയിച്ചിരുന്നു. മതാചാരത്തിന്റെ ഭാഗമായി കൃപാണം ധരിക്കാൻ അനുവദിക്കണമെന്ന് യു കെയിലെ സിഖ് സമൂഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അധികൃതർ ഇപ്പോൾ അനുഭാവപൂർവ്വം പരിഗണിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസികൾക്ക് തങ്ങളുടെ മതാചാരപ്രകാരം കൃപാൺ ധരിക്കാനും പരസ്പരം കൈമാറാനും അനുവാദമുണ്ടായിരിക്കുന്നതാണെന്ന് ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.