ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. മധ്യപ്രദേശിലെ തട്പതി ബഖല്‍ പ്രദേശത്താണ് സംഭവം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രോഗം സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ വനിത ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെയാണ് ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റതായി ആദ്യം വാർത്തകൾ വന്നെങ്കിലും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കലാപശ്രമത്തിന് കണ്ടാലറിയാവുന്നവരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ നമ്മുടെ സുരക്ഷയ്ക്കായാണ് പരിശോധിക്കാനെത്തുന്നതെന്നും അക്രമം നടത്തരുതെന്നും പ്രദേശത്തെ മുസ്ലിം പുരോഹിതർ ആഹ്വാനം ചെയ്തു. ചിലരുടെ പ്രവൃത്തികാരണം മുഴുവൻ സമുദായത്തിന്റെ പ്രതിച്ഛായയാണ് മോശമാകുന്നതെന്ന് ഖാസി മൊഹമ്മദ് ഇർഷാത് അലി ചൂണ്ടിക്കാട്ടി.
നിലവിൽ 98 പേർക്കാണ് മദ്ധ്യപ്രദേശിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 75 പേരും ഇൻഡോറിൽ നിന്നാണ്. മദ്ധ്യപ്രദേശിൽ നിന്ന് 107 പേരാണ് നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്.
#WATCH Madhya Pradesh: Locals of Tatpatti Bakhal in Indore pelt stones at health workers who were there to screen people, in wake of #Coronavirus outbreak. A case has been registered. (Note-Abusive language) (1.04.2020) pic.twitter.com/vkfOwYrfxK
— ANI (@ANI) April 1, 2020