ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞതായി അതിര്‍ത്തി സേനാവിഭാഗം. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്തോ ടിബറ്റന്‍ സേനയും ബി.എസ്.എഫും സ്തുത്യർഹമായ സേവനമാണ് ചെയ്യുന്നതെന്ന് ഇരു സേനകളുടേയും സംയുക്ത ചുമതല വഹിക്കുന്ന ഡയറക്ടർ ജനറൽ എസ്.എസ് ദേസ്വാൾ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഒരു വർഷം തികയുമ്പോഴാണ് സ്ഥിതിഗതികളെപ്പറ്റി അവലോകനം നടന്നത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സുമാണ് ജമ്മു കശ്മീരിലെ അതിര്‍ത്തിമേഖലയിലെ സുരക്ഷ നോക്കുന്നത്. നുഴഞ്ഞുകയറ്റത്തിൽ വലിയതോതിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഭീകര പ്രവർത്തനങ്ങളും കുറഞ്ഞു. കശ്മീരിൽ യുവാക്കളും സൈന്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടെന്നും സേനയിലേക്ക് 1356 പേരെ റിക്രൂട്ട് ചെയ്തതായും ദേസ്വാൾ വ്യക്തമാക്കി.