മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

കൊടുങ്ങല്ലൂർ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഓർമകൾ, തലമുറകളിലൂടെ കൈമാറി വന്ന ഒരു അനുഭവം പങ്കുവെക്കുന്നു. മുസിരിസിനെ കണ്ണീരിലാഴ്‌ത്തിയ വെള്ളപ്പൊക്കങ്ങൾ 1341ലും  1924ലും  ആണെന്നാണ് പറയപ്പെടുന്നത്.

679 വർഷങ്ങൾക്ക് മുമ്പ്, ഇതുപോലൊരു മഴക്കാലമായിരുന്നു അന്നും. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് ഇതുപോലെയായിരുന്നില്ല. കിഴക്ക് നിന്നും ഒഴുകി വന്നിരുന്ന വെള്ളം എല്ലാം വെട്ടിപിടിച്ച് കടലിൽ എത്തിച്ചു. പ്രശസ്തമായ മുസിരിസ് തുറമുഖം ഈ വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായെന്നാണ് പറയുന്നത്. എന്നാൽ അതിനുള്ള തെളിവുകൾ ലഭ്യമല്ല എന്നാണ് പട്ടണം റീസർച്ച് പ്രൊജക്ട് ഡയറക്ടർ ഡോ. പി. ജെ. ചെറിയാൻ പറയുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന മഴയിൽ തുറമുഖത്ത് ചെളി അടിഞ്ഞുകൂടിയിരിക്കാം. കപ്പലുകൾക്ക് തുറമുഖത്ത് എത്താൻ സാധിക്കാത്തതിനാൽ മുസിരിസ് തുറമുഖത്തിന് തിരശീല വീഴുകയും ചെയ്തു.

ഏകദേശം 679 വർഷങ്ങൾക്ക് മുമ്പ് എല്ലാവരെയും കണ്ണീരിലാഴ്‌ത്തിയ ആ വെള്ളപ്പൊക്കത്തെ പറ്റിയുള്ള എഴുത്തുകളോ രേഖകളോ ഒന്നും തന്നെ ഇപ്പോൾ ഇല്ല. എന്നാൽ 14-)o നൂറ്റാണ്ടിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത  കൊച്ചി, കൊടുങ്ങല്ലൂർ എന്നിവയിലൂടെ സഞ്ചരിക്കാതെ മറ്റു പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ ഈ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭത്തിന്റെ ദുരവസ്ഥ കൂടുതൽ ആയതിനാലാവാം.

വിദേശവ്യാപാരങ്ങൾക്ക് വേണ്ടി മുസിരിസ് തുറമുഖം(അഴീക്കോട്) തുറന്നുകൊടുക്കുകയും പിന്നീട് ഇത് 1924ലെ വെള്ളപ്പൊക്കത്തിൽ ചെളി വന്നുമൂടുകയും തുറമുഖത്തേക്ക് കപ്പലുകൾക്ക് അടുക്കാൻ സാധിക്കാതെയുമായി. പിന്നീട് മുസിരിസ് തുറമുഖം എന്നത് ചരിത്രത്തിലെ ഒരേട് മാത്രമായി അവശേഷിച്ചു. തുടർന്ന് കപ്പലുകൾ കൊച്ചി തുറമുഖത്തേക്ക് പ്രവേശിക്കാനും ആരംഭിച്ചു.

99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മഴ തുടങ്ങുന്നത് 1924 ജൂലൈ 24നാണ്. മൂന്ന് ആഴ്ചയോളം മഴ തുടർന്നു. പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. കൊടുങ്ങല്ലൂർ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രമൊഴികെ മറ്റെല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ കാശിക്ക് തുല്യമായി അമ്പലപ്രദേശം എന്ന വിശ്വാസത്തിന്മേൽ കൊടുങ്ങല്ലൂർ ജനങ്ങൾ അമ്പലത്തിലേക്ക് വരികയും ഗംഗ എന്ന സങ്കൽപ്പത്തിൽ മുങ്ങികുളിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പ്രളയങ്ങളിലൊന്നും തന്നെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് വെള്ളം കയറിയില്ല. ഇതിന്റെ പിന്നിലുള്ള വിശ്വാസം എന്തെന്നാൽ ഭഗവതിയുടെ ജ്യേഷ്ഠത്തിയാണ് കടലമ്മ. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര  പരിസരത്ത് വെള്ളം കൂടി വരുന്ന ദിവസം കർക്കിടകത്തിലെ അഷ്ടമി വരെയാണ്. ഭൂമിയിലെ ജലസമൃദ്ധിക്ക് കോട്ടം വരാതിരിക്കാൻ കർക്കിടകത്തിലെ അഷ്ടമി വരെ കടലമ്മ കടലിലേക്ക് വെള്ളം സ്വീകരിക്കില്ല. പിന്നീടുള്ള ദിവസങ്ങളിൽ മഴയുടെ വെള്ളം കടലിലേക്ക് കടലമ്മ സ്വീകരിക്കുകയും ഭൂമിയിൽ കൂടുതലുള്ള വെള്ളം കടലിലേക്ക് ഒഴുകി പോവുകയും ചെയ്യും.

Tags: FLOODkodungallurmemory
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies