കൊല്‍ക്കത്ത: ഗവര്‍ണറും രാജ്ഭവനും തന്റെ നിരീക്ഷണത്തിലാണെന്ന് മമതാ ബാനർജിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ബംഗാള്‍ ഘടകം രംഗത്ത്. മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ തരംതാണതെന്നും രാജ്ഭവനും ഗവര്‍ണറും മമതയുടെ നിരീക്ഷണത്തിലാണെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നുമാണ് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഗവര്‍ണറെ എതിരാളിയായിട്ടാണ് മമതാ ബാനര്‍ജി കരുതുന്നത്. മമത രാജ്ഭവന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുവെന്ന സംശയം ഗവര്‍ണറാണ് ഉന്നയിച്ചിരിക്കുന്നത്. താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞ ഗവർണ്ണറുടെ അഭിപ്രായത്തിനോട് എതിരഭിപ്രായമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
സംസ്ഥാനത്ത് മമതാ ബാനര്‍ജിയുടെ ഏകാധിപത്യ നയമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കൊന്നും ഒരു പരിപാടിയിലും പങ്കെടുക്കാനോ യാത്രചെയ്യാനോ സാധിക്കാത്തവിധം അധികാരത്തെ ദുര്‍വ്വിനിയോഗം ചെയ്യുകയാണെന്നും ബി.ജെ.പി ആരോപിച്ചു. രാജ്ഭവനിലെ രേഖകള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഉയര്‍ത്തിയതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളെ നിരീക്ഷിക്കുന്നുവെന്നത് വസ്തുതയാണെന്നും പശ്ചിമബംഗാള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ ഇത്തരം തരംതാണ നടപടികളില്‍ ആശ്ചര്യമില്ലെന്നും ഘോഷ് കൂട്ടിച്ചര്‍ത്തു. സംസ്ഥാനത്ത് ബി.ജെ.പിയുടെ എല്ലാ രാഷ്‌ട്രീയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന നയമാണ് മമത തുടരുന്നതെന്നും ഘോഷ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റേയും രാഷ്‌ട്രപതിയുടേയും പ്രതിനിധിയായി ഗവര്‍ണറെ നിരന്തരം എതിര്‍ക്കുക എന്നതുമാത്രമാണ് മമതയുടെ നയം. ഇത്രയും തരംതാണ രാഷ്‌ട്രീയമാണ് പശ്ചിമബംഗാളില്‍ നടക്കുന്നതെന്നും ഘോഷ് പറഞ്ഞു.
Comments