ജയ്പൂർ : രാഷ്ട്രീയ അവസരം മുതലെടുക്കാൻ ഹത്രാസ് സംഭവം ഏറ്റെടുത്ത പ്രിയങ്കയേയും, രാഹുലിനെയും തന്നെ കാണാൻ ക്ഷണിച്ച് രാജസ്ഥാനിൽ പീഡനത്തിനിരയായ യുവതി . ന്യൂസ് നേഷനു നൽകിയ അഭിമുഖത്തിലാണ് യുവതി ഈ ആവശ്യം മുന്നോട്ട് വച്ചത്.
ബാരന് ജില്ലയിലെ സിസ്വാലിയിലാണ് സംഭവം. ജൂലൈ 1നാണ് യുവതിയെ കാണാതായത്. ഓഗസ്റ്റ് 7ന് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നും യുവതി പരാതി നല്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്തിട്ടില്ല.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തങ്ങളെ കാണാൻ പോലും കൂട്ടായിക്കിയിട്ടില്ല . തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഹത്രാസ് കേസ് ഉപയോഗിക്കുന്നതിനിടെ തന്റെ കേസ് അവഗണിച്ച പ്രിയങ്കയെ യുവതി വിമർശിച്ചു.
‘ അവർ നിരന്തരം ഉപദ്രവിക്കുന്നു. ഗ്രാമം വിട്ട് താമസിക്കാൻ ഞങ്ങൾ നിർബന്ധിതരായി. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ട് പ്രതികളും സ്വതന്ത്രമായി നടക്കുകയാണ്.എന്നെ കോൺഗ്രസ് പ്രവർത്തകർ പോലും ഭീഷണിപ്പെടുത്തി. എനിക്ക് നീതി ലഭിക്കണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇവിടെ വരണമെന്നും,ഞാൻ പറയുന്നത് കേൾക്കണമെന്നും ആഗ്രഹിക്കുന്നു. അവർ ഉത്തർപ്രദേശിലേക്ക് പോയെങ്കിലും ഇവിടെ വരാൻ തയ്യാറായില്ല, ഞാനും നിങ്ങളുടെ മകളെപ്പോലെയാണ്. ”- യുവതി പറയുന്നു.
പെൺകുട്ടിയെ കാണാതായ ശേഷം, കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് ഇതിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.
.
Comments