ന്യൂഡൽഹി : ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് രൂപീകരിച്ച നേപ്പാൾ അതുൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ പിൻ വലിച്ചു.ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങൾ ഉൾപ്പെടുന്ന നേപ്പാളിലെ വിവാദപരമായ പുതിയ ഭൂപടങ്ങൾ പുറത്തിറക്കി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അതുൾപ്പെട്ട പാഠപുസ്തകം പിൻവലിച്ചത്.
ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 110 പേജുള്ള “നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികൾ” എന്ന പുസ്തകമാണ് പിൻ വലിച്ചത്. ഇന്ത്യയുമായി തർക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മണി പോഖ്രെൽ എഴുതിയ ആമുഖവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഈ പുസ്തകം വിതരണം ചെയ്യുന്നത് നിർത്തണമെന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി തന്നെയാണ് നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം നൽകിയത്. നേപ്പാൾ ഭൂപടം പരിഷ്കരിക്കുന്നതിനായി പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ അനുമതി നൽകിയത് മെയ് മാസത്തിലാണ്. ഭേദഗതിക്ക് നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഏകകണ്ഠമായാണ് അംഗീകാരം നൽകിയത്.
Comments