ലക്നൗ : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടിക്കറ്റ് വിതരണത്തിനിടെ ഉത്തർപ്രദേശിലെ ഡിയോറിയിൽ വനിതാ കോൺഗ്രസ് പ്രവർത്തകയെ പാർട്ടി അംഗങ്ങളും, നേതാക്കളും ചേർന്ന് മർദ്ദിച്ചു. കോൺഗ്രസ് നേതാവ് താര യാദവും പാർട്ടിയുടെ ദേശീയ സെക്രട്ടറി സച്ചിൻ നായിക്കും തമ്മിൽ ഡിയോറിയയിൽ നടന്ന പാർട്ടി യോഗത്തിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഉപതെരഞ്ഞെടുപ്പിൽ മറ്റൊരു കോൺഗ്രസ് നേതാവ് മുകുന്ദ് മണി ഭാസ്കറിനെ ഡിയോറിയ സർദറിൽ നിന്ന് സ്ഥാനാർത്ഥിയായി ഇറക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെച്ചൊല്ലി താര യാദവ് തർക്കമുണ്ടാക്കി. പാർട്ടി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്ന താര യോഗത്തിൽ സച്ചിൻ നായിക്കുമായി വാക്ക് തർക്കത്തിലേർപ്പെട്ടു.
സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനെ താര യാദവ് ചോദ്യം ചെയ്തതോടെ, മുകുന്ദ് മണി ഭാസ്കറിന്റെയും മറ്റ് കോൺഗ്രസ് പ്രവർത്തകരുടെയും അനുയായികളും,നേതാക്കളും താര യാദവിനെ ആക്രമിക്കുകയും യോഗത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു . സംഭവത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
#crimeagainstwomen के ख़िलाफ़ खड़ी @INCIndia का ये चरित्र देखिए , देवरिया में ग़लत टिकट दिए जाने पर महिला ने विरोध क्या किया, महिला को पीटा गया, ये उस पार्टी का हाल है जहां महिलाओं के हाथ में पार्टी की बांगडोर दिए जाने के नारे लगते है। @AcharyaPramodk @aradhanam7000 @AmitaParul pic.twitter.com/cCIxSGsuzn
— Umesh Pathak (@umeshpathaklive) October 10, 2020
Comments