ദിസ്പൂർ ; സംസ്ഥാനത്തെ മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള അസാം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിം പുരോഹിതര്‍ രംഗത്ത് . തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും ഇവർ ഭീഷണി മുഴക്കി .
കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമം നടത്തിയ സംവാദത്തിൽ എല്ലാ ന്യൂനപക്ഷങ്ങൾക്കും സ്വാതന്ത്യ്രം സർദാർ പട്ടേൽ ഉറപ്പ് നൽകിയിരുന്നതായും ,അതിനു വിരുദ്ധമാണ് മദ്രസകൾ അടച്ചുപൂട്ടുന്നതെന്നും ഇസ്ലാമിക് പണ്ഡിതൻ ആതിക് ഉർ റഹ്മാൻ പറഞ്ഞിരുന്നു .
ഇതിന് മറുപടിയായി മദ്രസ നടത്തണമെന്നുള്ള സർദാർ പട്ടേലിന്റെ ഒരു പ്രസ്താവനയെങ്കിലും കാണിക്കുവാൻ മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ ആവശ്യപ്പെട്ടു .
അസമിൽ 1000 ഓളം മദ്രസകളുണ്ടെന്നും ഈ മദ്രസകൾക്കായി സംസ്ഥാനം പ്രതിവർഷം 260 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ചർച്ചയ്ക്കിടെ ശർമ്മ അറിയിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തിയതായും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഖുറാൻ പഠിപ്പിക്കാനോ പ്രസംഗിക്കാനോ പാടില്ലെന്നും അസം സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സർക്കാർ നടത്തുന്ന മദ്രസകളുടെ സാന്നിധ്യം കാരണം ചില സംഘടനകളിൽ നിന്ന് ഭഗവദ്ഗീതയും ബൈബിളും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ മതഗ്രന്ഥങ്ങളും അനുസരിച്ച് സ്കൂളുകൾ നടത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടികളുടെ എതിർപ്പ് വകവയ്ക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ശർമ്മ ഉറപ്പിച്ചു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നവംബറിൽ നൽകും.
Comments