ഹാനോയി: ചൈനയുടെ ആയുധനയത്തില് പൊടുന്നനെ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അത്യന്തം അപകടകരമെന്ന് വിയറ്റ്നാം. കടലിലെ നിരീക്ഷണത്തിനായി സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ചൈനീസ് കപ്പലുകള്‍ക്കാണ് ആയുധം ഉപയോഗിക്കാനുള്ള അനുമതി കമ്യൂണിസ്റ്റ് ഭരണകൂടം നല്‍കിയിരിക്കുന്നത്. ചെറുനിരീക്ഷണ കപ്പലുകളു പയോഗിക്കുന്ന കോസ്റ്റ്ഗാര്‍ഡ് സേനയെയാണ് ശക്തിയേറിയ ആയുധങ്ങളാല്‍ സജ്ജീകരി ച്ചിരിക്കുന്നത്. ചൈനയുടെ പുതിയ നീക്കം പെസഫിക് മേഖലയിലേയും ചൈനാക്ക ടലിലേയും ചെറു ദ്വീപ് രാജ്യങ്ങളുടെ പ്രദേശങ്ങളെ കയ്യടക്കാനുദ്ദേശിച്ചുള്ളതാണെന്നാണ് വിയറ്റ്നാം മുന്നറിയിപ്പില്‍ പറയുന്നത്.
വിയറ്റ്നാമിന്റെ അധികാര പരിധിയില്‍ വരുന്ന ദ്വീപുകളുടെ പരിസരങ്ങളില്‍ ചൈനീസ് സേനകള്‍ നിരന്തരം വന്നുപോവുകയാണ്. ചൈനയുടെ കടന്നുകയറ്റത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വിയറ്റ്നാം പലതവണ തുറന്നുകാട്ടിയിട്ടുമുണ്ട്. അമേരിക്ക പെസഫിക് മേഖലയില്‍ ഗീഗോ ഗാര്‍ഷ്യ ദ്വീപിനെ സജീവ സൈനിക താവളമാക്കിയതിന് ശേഷവും ചൈനീസ് കോസ്റ്റ്ഗാര്‍ഡ് വിയറ്റ്നാമിന്റെ കടല്‍മേഖലകളില്‍ നിരന്തരം പ്രത്യക്ഷപ്പെടു കയാണെന്നും വിയറ്റ്നാം വിദേശകാര്യമന്ത്രി അറിയിച്ചു.
ഇതിനിടെ ചൈനയുടെ സമുദ്രാതിർത്തികളില്‍ വിദേശകപ്പലുകള്‍ കടക്കാതിരിക്കാനുള്ള പ്രതിരോധത്തിന് മാത്രമാണ് കോസ്റ്റ്ഗാര്‍ഡുകളെ സജ്ജരാക്കുന്നതെന്ന ന്യായീകരണമാണ് ചൈന നടത്തുന്നത്.
Comments