ന്യൂഡൽഹി : പുതിയ സ്വകാര്യതാ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാട്സ് ആപ്പ് സിഇഒയ്ക്ക് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം കത്ത് നൽകി. ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പിന്റെ സിഇഒ വിൽ കാത്ത്കാർട്ടിനാണ് കത്ത് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സാങ്കേതിക മന്ത്രാലയം പഠനം നടത്തിയിരുന്നു. തുടർന്നാണ് തീരുമാനം.
ലോകത്ത് ഏറ്റവും കൂടുതൽ വാട്സ് ആപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ,് 40 കോടിയിലേറെ.
വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിൽ ഫെബ്രവരി എട്ട് മുതൽ സേവനം ലഭിക്കില്ല എന്ന തീരമാനം ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഈ നയം സ്വീകരിക്കാൻ സാധിക്കില്ലെന്നും വാട്സ് ആപ്പ് സ്വമേധയാ പിൻവലിക്കണമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
സ്വകാര്യതാ നയം മാറ്റുന്ന വിവരം കഴിഞ്ഞയാഴ്ച വാട്സ് ആപ്പ് പരസ്യത്തിലൂടെയാണ് അറിയിച്ചത്. ഫെബ്രുവരി എട്ടിനകം നയം അഗീകരിക്കണമെന്നും ഇല്ലെങ്കിൽ സേനവം ലഭ്യമാകില്ല എന്നും വ്യക്തമാക്കിയിരുന്നു. ഫേ്സ് ബുക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാനുള്ള വാട്സ് ആപ്പിന്റെ തീരുമാനത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതോടെ സമയം മെയ് 15 വരെ നീട്ടിയതായി വാട്സ് ആപ്പ് അറിയിക്കുകയായിരുന്നു.
Comments