മുംബൈ: ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നതിന് വിലക്ക്. സുപ്രീംകോടതിയാണ് പൊളിക്കാനുള്ള തീരുമാനത്തിന് സ്റ്റേ നൽകിയത്.1987 ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിമാറിയ വിമാനവാഹിനി 2017ലാണ് കരയ്ക്ക് കയറ്റിയത്.ഗുജറാത്തിലെ ആലാംഗ് തുറമുഖത്താണ് പൊളിക്കാനായി കപ്പൽ എത്തിച്ചത്. ഇന്ത്യൻ നാവിക സേനയുടെ സേവനത്തിലുണ്ടായിരുന്ന കപ്പൽ ഇരുമ്പു വിലയ്ക്ക് പൊളിച്ച് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു സ്വകാര്യ സ്ഥാപനം നൽകിയ പരാതിയാണ് സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചത്. ഇന്ത്യൻ നാവികസേനാ ചരിത്രത്തിന്റെ ഭാഗമായ ഇത്ര വിശാലമായ കപ്പൽ സമുദ്രപഠനവിദ്യാർത്ഥികൾക്കും പൊതുജനത്തിനും ഉപകാരപ്പെടുമാറ് മ്യൂസിയമാക്കിമാറ്റണമെന്ന ആവശ്യമാണ് ഹർജിക്കാരൻ നൽകിയത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കപ്പൽ പൊളിക്കുന്നത് സ്റ്റേ ചെയ്തത്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തോടും കപ്പൽവാങ്ങിയ ശ്രീ റാം ഷിപ്പ് ബ്രേക്കേഴ്സ് എന്ന സ്ഥാപനത്തോടും തീരുമാനം അറിയിക്കാൻ കോടതി നോട്ടീസ് നൽകി. ഇന്ത്യൻ നാവിക സേനയുമായി സംസാരിച്ച് ധാരണവരുത്തിയ ശേഷമാണ് വിമാനവാഹിനി ഡീകമ്മീഷൻ ചെയ്യാനും തുടർന്ന് പൊളിക്കാനും തീരുമാനി ച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം 2019 ജൂലൈ മാസത്തിൽ പാർലമെന്റിനെ അറിയിച്ചത്. 38.54 കോടിരൂപയ്ക്കാണ് ശ്രീ റാം ഗ്രൂപ്പ് കപ്പൽ വാങ്ങിയത്. പരാതി നൽകിയ സ്ഥാപനമായ എൻവീടെക് മറൈൻ കൺസൾട്ടൻസ് നൂറുകോടിക്ക് കപ്പൽ വാങ്ങാൻ തയ്യാറാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. 1959ൽ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച.എം.എസ് ഹെർമെസ് എ്ന്ന കപ്പലാണ് 1984ൽ അറ്റകുറ്റപ്പണിക്ക് ശേഷം വിരാടെന്ന് പേരുമാറ്റി ഇന്ത്യയുടെ ഭാഗമായത്. ആകെ 27800 ടൺ ഭാരമുള്ള വിമാനവാഹിനിയാണ് വിരാട്.
Comments