തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ചർച്ചകൾ മുറുകുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിസ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചത്. മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെയുള്ള കള്ളക്കേസാണ് ഇതെന്നാണ് മുകേഷ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മുകേഷിന്റെ പ്രതികരണം.
മുകേഷിന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. ‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനല്ല സഖാവെ കമ്മ്യൂണിസ്റ്റിന്റെ ക്യാപ്റ്റൻ അഴിമതിയുടെ ക്യാപ്റ്റൻ, ലേശം ഉളുപ്പ് വേണം, ഉറപ്പാണ് ക്യാപ്റ്റൻ അകത്താകും, അന്തസ്സ് വേണം… അന്തസ്സ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. കസ്റ്റംസിന്റെ അന്വേഷണത്തെ പ്രതിഷേധിച്ച് കൊല്ലത്ത് നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തുകൊണ്ടുള്ള പോസ്റ്റാണ് മുകേഷ് പങ്കുവച്ചത്.
ജയിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസും തമ്മിൽ തർക്കം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയ്ക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും ഡോളർ കടത്ത് കേസിൽ പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്.
മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു
Posted by Mukesh M on Friday, March 5, 2021
Comments