ഹൈദരാബാദ്: റഷ്യയുടെ സ്ഫുട്നിക് വാക്സിന് ഇന്ത്യയിൽ പൊതുസമൂഹത്തിന് നല്കാന് അനുമതി ലഭിച്ചതായി റെഡ്ഡീസ് ലാബോറട്ടറീസ് അധികൃതര്‍ അറിയിച്ചു. മെയ് 1നെത്തിയ വാക്സിന് ഗുണനിലവാര പരിശോധനയാണ് സെന്‍ട്രല്‍ ഡ്രഗ്സ് ലാബോറട്ടറിയില്‍ പൂര്‍ത്തിയാ ക്കിയത്. ഹിമാചല്‍ പ്രദേശിലെ കസൗലിയിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ 984രൂപ വിലയും 5 ശതമാനം ജി.എസ്.ടിയും അടക്കമാണ് പൊതുവിപണിയില്‍ വാക്സിന് ലഭിക്കുക. ഇതിന്റെ കുറഞ്ഞവില സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വിതരണസമയത്ത് ഏറ്റക്കുറച്ചിലുണ്ടാകാതിരിക്കാന് കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റെഡ്ഡീസ് ലാബ് വ്യക്തമാക്കി.
വാക്സിന് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ ഔദ്യോഗികമായി ആരോഗ്യവകുപ്പിനും മറ്റ് വിദഗ്ധര്‍ക്കും വാക്സിന്റെ ഗുണമേന്മയും പരിശോധനാ റിപ്പോര്‍ട്ടും വെര്‍ച്വല്‍ യോഗത്തിലൂടെ സമര്‍പ്പിച്ചതായും റെഡ്ഡീസ് ലാബ് അറിയിച്ചു. വരും ദിവസങ്ങളിലും വിദേശത്ത് നിന്ന് എത്തുന്ന വാക്സിനുകള്‍ പരിശോധിച്ച് വിതരണത്തിന് തയ്യാറാക്കുന്ന ക്രമം ഇതേരീതിയില്‍ തുടരുമെന്നും റെഡ്ഡീസ് ലാബ് അറിയിച്ചു.
വാക്സിന് വിതരണം പൊതുസമൂഹത്തിലേക്ക് എത്താന്‍ വിവിധ ലാബുകളുടെ പങ്കാളിത്തവും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആറ് ഫാര്മാക്കമ്പനികള് വാക്സിന് ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രദേശത്തേക്കും വേഗത്തില്‍ വാക്സിന് വിതരണത്തിനെത്താനുള്ള ശൃംഖലയും തീരുമാനിച്ചതായി റെഡ്ഡീസ് ലാബ് അധികൃതര്‍ അറിയിച്ചു.
Comments