കൊറോണയെന്ന മഹാമാരി കാരണം കുട്ടികളുടെ പഠനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ്. ഫോണ്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നഷ്ടമാകുന്ന കുട്ടികള്‍ നിരവധിയുണ്ട്. എന്നാല്‍ പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മാമ്പഴക്കച്ചവടത്തിന് ഇറങ്ങിയ പതിനൊന്നുകാരിയുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഝാര്‍ഖണ്ഡ് ജംഷദ്പൂര്‍ സ്വദേശിനിയായ 11കാരി തുല്‍സികുമാറിന്റെ ജീവിതത്തിലാണ് നന്മയുടെ കരങ്ങളുമായി അയാള്‍ എത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തുല്‍സി കുമാര്‍ എന്ന ഈ വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട്ഫോണില്ലാത്തതിനാല്‍ ക്ലാസുകളിൽ പങ്കെടുക്കാനാകുമായിരുന്നില്ല .
ഫോണിനായി സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുല്‍സി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോണ്‍ വാങ്ങാമെന്നായിരുന്നു ഈ പെണ്‍കുട്ടി കരുതിയത്. എന്നാല്‍ തുല്‍സിയ്‌ക്ക് അധികനാള്‍ മാമ്പഴ വില്‍പന നടത്തേണ്ടി വന്നില്ല. അതിനു മുമ്പ് തന്നെ തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയ അവള്‍ക്ക് സഹായവുമായെത്തി.
സൗജന്യമായി സഹായം നല്‍കുന്നതിന് പകരം തുല്‍സിയുടെ പക്കല്‍ നിന്ന് അമേയ മാമ്പഴങ്ങള്‍ വാങ്ങി. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നല്‍കി പന്ത്രണ്ടെണ്ണം അമേയ വാങ്ങി. 1,20,000 രൂപ തുല്‍സിയുടെ അച്ഛന്‍ ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാന്‍സ്ഫര്‍ ചെയ്തു. സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം തരത്തിലാണ് തുല്‍സി പഠിക്കുന്നത്.
















Comments