കൊച്ചി : ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ഹൈക്കോടതി. ദ്വീപിലെ കരട് നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹർജി കോടതി തീർപ്പാക്കി.
നിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി ദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ളവരാണ് ഹർജി നൽകിയത്. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നതടക്കമുള്ള ഹർജിക്കാരുടെ ആവശ്യങ്ങൾ കോടതി തള്ളി.
ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, സർക്കാർ ഡയറിഫാമുകൾ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച നടപടി എന്നിവ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
Comments