ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ സേന. കാലഹണ്ടി ജില്ലയിലെ ഭീകരരുടെ ഒളിത്താവളങ്ങളാണ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്(സിആർപിഎഫ്) ഉദ്യോഗസ്ഥർ തകർത്തത്. സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തു.
മണം പിടിച്ച് സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന സ്നിഫിംഗ് നായ്ക്കളുടെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയത്. സംശയകരമായ വസ്തുവിന്റെ പിന്നാലെ പോയ സ്നിഫിംഗ് നായയെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയത്. ഭാവി ഉപയോഗത്തിനായി ഒളിപ്പിച്ചതായിരുന്നു ഈ വസ്തുക്കൾ.
സിആർപിഎഫ് നാലാം ബറ്റാലിയന്റെ സെക്കൻഡ്-ഇൻ-കമാൻഡർ മിട്ടു റോയിയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments