കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചലചിത്ര താരം കാവ്യാ മാധവന്റെ ക്രോസ് വിസ്താരം പൂർത്തിയായി. അഞ്ച് ദിവസമാണ് കാവ്യയെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയത്. കേസിൽ സാക്ഷി വിസ്താരത്തിനായി എത്തിയ കാവ്യ കൂറുമാറിയിരുന്നു. ഇതേ തുടർന്നായിരുന്നു ക്രോസ് വിസ്താരം.
കേസിലെ 34 ാം സാക്ഷിയാണ് കാവ്യ. സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി നടത്തിയ വിസ്താരത്തിനിടെയാണ് കാവ്യ കൂറുമാറിയത്. ഇതേ തുടർന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങി ക്രോസ് വിസ്താരം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാവ്യ കൂറ് മാറിയത്.
Comments