കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടത്തൽ. 17 പ്രതികളെ കൂടി അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അനുവദിച്ചു. കൊടുവള്ളി സംഘത്തലവൻ സുഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.
പതിനേഴ് പ്രതികളും രാമനാട്ടുകര വാഹനാപകടക്കേസിൽ ഇപ്പോൾ ജയിലിലാണുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിനാൽ പ്രതികളുടെ അറസ്റ്റ് ഓണത്തിനുശേഷം ജയിലിലെത്തി കസ്റ്റംസ് രേഖപ്പെടുത്തും. വിമാനത്താവളം വഴി പ്രതികൾ വ്യാപകമായി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതായുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അർജുൻ ആയങ്കി ഉൾപ്പെടെയുള്ള പ്രതികൾ കണ്ണൂർ കേന്ദ്രീകരിച്ച് വലിയ സംഘമായി നിരവധി തവണ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണം കൊണ്ടുവന്നത് അർജുൻ ആയങ്കിയ്‌ക്ക് വേണ്ടിയാണെന്ന് സൂഫിയാൻ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല.സ്വർണ്ണക്കടത്തുകാരെ ആക്രമിച്ച് അർജുൻ മുൻപും സ്വർണ്ണം തട്ടിയിരുന്നുവെന്നുവെന്നും സൂഫിയാൻ വ്യക്തമാക്കിയിരുന്നു.
ജൂണിലാണ് കൊടുവള്ളി സ്വദേശി സൂഫിയാൻ കൊണ്ടോട്ടി സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുൻപും സ്വർണ്ണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. സ്വർണ്ണക്കടത്തിനായി വാട്‌സ്ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണ്. സൂഫിയാന്റെ സഹോദരൻ ഫിജാസും കേസിൽ അറസ്റ്റിലായിരുന്നു.
















Comments