ശ്രീനഗർ: കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ജമ്മുകശ്മീർ സന്ദർശനത്തിൽ. ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധസ്മാരകം അജയ് ഭട്ട് സന്ദർശിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അജയ് ഭട്ട് ജമ്മുകശ്മീരിൽ എത്തിയത്.
‘കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ലഡാക്കി ലെത്തി. ലഡാക്കിലെ സൈനിക ക്യാമ്പ് സന്ദർശിച്ച അദ്ദേഹം സൈനികമേധാവികളുമായും സൈനികരുമായും സംവദിച്ചു. അതിർത്തിയിലെ നിലവിലെ സാഹചര്യം ചോദിച്ചറിഞ്ഞ മന്ത്രി കാർഗിൽ യുദ്ധസ്മാരകത്തിലെത്തി വീരബലിദാനം വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.’ പ്രതിരോധമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ചുഷൂലിലെ സൈനിക ക്യാമ്പ് സന്ദർശിച്ച അദ്ദേഹം സൈനികരുമായി നിലവിലെ അവസ്ഥ കൾ ചോദിച്ചറിഞ്ഞു. സൈന്യം കാണിക്കുന്ന നിതാന്ത ജാഗ്രതയ്‌ക്ക് രാജ്യം കടപ്പെട്ടിരിക്കു ന്നതായും അജയ് ഭട്ട് സൈനികരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ജമ്മുകശ്മീരിനേയും ലഡാക്കിനേയും ഏറെ കരുതലോടെ കാണുന്ന സമീപനമാണ് കേന്ദ്ര സർക്കാറിന്റേതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മേഖലയിലെ സൈനികരെ കേന്ദ്രസർക്കാർ മുമ്പൊരിക്കലുമില്ലാത്ത വിധം ഗൗരവത്തോ ടെയാണ് പരിഗണിക്കുന്നത്. പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മികവാർന്ന പ്രവർത്തനം ഉറപ്പുവരുത്താൻ പാർലമെന്റിന്റെ ഇരുസഭകൾക്കും സ്പീക്കർ നിർദ്ദേശം നൽകിയതും അജയ് ഭട്ട് ഓർമ്മിപ്പിച്ചു.
Comments