ലക്നൗ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും അജ്ഞാതർ നവജാതശിശുവിനെ മോഷ്ടിച്ചു.ഉത്തർപ്രദേശിലെ മുറാദ് നഗറിലെ കമ്മ്യൂണിറ്റി നഗറിലെ ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിനെ മോഷ്ടിച്ചത്.
വെള്ളിയാഴ്ചയാണ് ഇരുപത്തിനാലുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെയായപ്പോൾ കുഞ്ഞിനെ കാണാനില്ലാതായതായി പരാതിയിൽ പറയുന്നു.
സംഭവം നടന്നയുടൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.യുവതിയോടൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ അജ്ഞാതരാരെങ്കിലും മോഷ്ടിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് തടിച്ചുകൂടി. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കുഞ്ഞിനെ ഉടൻ കണ്ടെത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപെട്ട്് മൂന്ന് ആശുപത്രി ജീവനക്കാരെ മെഡിക്കൽ ഓഫീസർ സസ്പെന്റ് ചെയ്തു.
Comments