തൊടുപുഴ: ചീത്ത വിളിച്ച യുവാവിനോട് ക്ഷമയോടെ പെരുമാറി പോലീസ്. സഹനശക്തി നഷ്ടപ്പെട്ട് പരിധി വിട്ടപ്പോൾ യുവാവിനെ അറസ്റ്റ് ചെയ്തു.
ആലക്കോട് ചവർണ സ്വദേശിയായ അനസ് മദ്യലഹരിയിൽ വീട്ടിൽ കലഹം ഉണ്ടാക്കുകയും മാതാപിതാക്കളെ ശല്യം ചെയ്യുകയും ചെയ്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയെ തുടർന്ന് കേസ് അന്വേഷിക്കാനെത്തിയ പോലീസുകാർക്കെതിരെയായിരുന്നു അനസിന്റെ ചീത്ത വിളി. പ്രബേഷൻ എസ്‌ഐയുടെയും കൂടയുണ്ടായിരുന്ന പോലീസുകാർക്കു നേരെയുമായിരുന്നു അസഭ്യവർഷം.
ഓട്ടോ ഡ്രൈവറാണ് അനസ്. പോലീസ് വീട്ടിലേയ്‌ക്ക് വരുന്നത് കണ്ട് ഓട്ടോ മുന്നിൽ നിർത്തി പേലീസ് ജീപ്പ് തടയുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിൽ എടുത്തു.
മദ്യപിച്ച് മാതാപിതാക്കളെ ശല്യം ചെയ്തതിനും പോലിസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തു. പോലീസ് സഹനശക്തിയുടെ മാതൃകയായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങളോട് മാന്യ ഭാഷയിൽ സംസാരിക്കാനും എടാ, എടീ വിളികൾ ഒഴിവാക്കണം എന്നും ഡിജിപിയുടെ സർക്കുലർ ഇറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം ജനശ്രദ്ധ നേടിയത്.
Comments