പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്ക്ക് എന്താണ് സംഭവിക്കുന്നത് ... വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്‌ക്ക് എന്താണ് സംഭവിക്കുന്നത് … വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 07:53 am IST
FacebookTwitterWhatsAppTelegram

കൊളംമ്പോ: ശ്രീലങ്കയെന്ന ദ്വീപ് രാഷ്‌ട്രം മുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന ഒരുക്കിയ മരണ കിണറിൽനിന്ന് നിന്ന് കരകയറാനാവാതെ. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണവിടെ. റേഷൻകടകളിൽ ജനങ്ങളുടെ നീണ്ട നിര. ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണപോലും ആവശ്യത്തിന് ലഭിക്കുന്നില്ല. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോവുകയാണ് സിംഹളനാട്. എന്താണ് ശ്രീലങ്കയ്‌ക്ക് സംഭവിച്ചത് ? അല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

ശ്രീലങ്കയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുകയാണ്. അവശ്യസാധങ്ങൾ പോലും ലഭിക്കാതെ ജനങ്ങൾ പൊറുതി മുട്ടുന്നു. അരി,പഞ്ചസാര,പാൽപ്പൊടി, പാചകത്തിനുള്ള എണ്ണ തുടങ്ങിയയ്‌ക്ക് രാജ്യത്ത് കടുത്ത ക്ഷാമം നേരിടുകയാണ്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഉയർന്ന പലിശ നിരക്കിൽ വാങ്ങിയ കടത്തിന്റെ തിരിച്ചടവിനായി വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കുന്നതാണ് പ്രതിസന്ധിരൂക്ഷമാകാൻ കാരണം.

ശ്രീലങ്കയുടെ വരുമാനത്തിന്റെ 90 ശതമാനവും ടൂറിസം മേഖലയിൽ നിന്നായിരുന്നു. കൊറോണ പ്രതിസന്ധിമൂലം വിനോദ സഞ്ചാര മേഖല പൂർണമായും തകർന്നു. ഈ അവസരം മുതലെടുത്ത് ചൈന നയതന്ത്ര ബന്ധം കൂടുതൽ സുദൃഢമാക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. അന്താരാഷ്‌ട്ര നാണയ നിധി പോലുള്ള ഏജൻസികളെ ഒഴിവാക്കിയാണ് ചൈനയിൽ നിന്ന് യഥേഷ്ടം വായ്പകൾ സർക്കാർ സ്വീകരിച്ചത്.

കഴിഞ്ഞ ജനുവരിയിൽ അഞ്ച് ബില്യൻ ഡോളറും രണ്ടാഴ്ച മുമ്പ് 308 മില്യൺ ഡോളറും കടം വാങ്ങി. വായ്പകളുടെ തിരിച്ചടവിനും പലിശയ്‌ക്കുമായി വിദേശ നാണ്യ ശേഖരത്തിൽ നിന്നാണ് തുക സർക്കാർ ഇപ്പോൾ ചിലവഴിക്കുന്നത്. ഇതോടെ രാജ്യത്തേക്ക് ഭക്ഷ്യ സാധങ്ങൾ ഇറക്കുമതി ചയ്യുന്നതിനായി നീക്കി വച്ചിരിക്കുന്ന തുകയിൽ കുറവുണ്ടായി. ഇറക്കുമതി കുറഞ്ഞതോടെ അവശ്യസാധനനങ്ങൾക്കുണ്ടായ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ കാര്യമായ ഇടപെടലുകളും നടത്തുന്നില്ല.

രാജ്യത്തെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ പൂർണമായും സർക്കാർ പിടിച്ചെടുത്തിരിക്കുകയാണ്. കൊറോണ പ്രതിസന്ധികൾക്കിടയിൽ പോലും വയ്പാ തിരിച്ചടവുകൾക്ക് ചൈന ഒരു ഇളവും നൽകിയിട്ടില്ല. തങ്ങളുടെ വരുമാനവും കരുതൽ ധനവുമടക്കം വായ്പാതിരിച്ചടവിലേക്ക് നൽകേണ്ടി വരികയാണ്.

പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്ത കാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുകയാണ്. ചൈനയുടെ ചതിക്കുഴിയിൽ വീണ ലങ്കൻ സർക്കാറിന് സ്വന്തം രാജ്യത്തെ ജനത പട്ടിണികൊണ്ട് മരിച്ചുവീഴുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു.

Tags: IMFsrilanka-chinaindia-china-srilankaWorld BankSrilankan Economy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies