കൊളംമ്പോ: ശ്രീലങ്കയെന്ന ദ്വീപ് രാഷ്‌ട്രം മുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന ഒരുക്കിയ മരണ കിണറിൽനിന്ന് നിന്ന് കരകയറാനാവാതെ. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണവിടെ. റേഷൻകടകളിൽ ജനങ്ങളുടെ നീണ്ട നിര. ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണപോലും ആവശ്യത്തിന് ലഭിക്കുന്നില്ല. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോവുകയാണ് സിംഹളനാട്. എന്താണ് ശ്രീലങ്കയ്‌ക്ക് സംഭവിച്ചത് ? അല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?
ശ്രീലങ്കയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുകയാണ്. അവശ്യസാധങ്ങൾ പോലും ലഭിക്കാതെ ജനങ്ങൾ പൊറുതി മുട്ടുന്നു. അരി,പഞ്ചസാര,പാൽപ്പൊടി, പാചകത്തിനുള്ള എണ്ണ തുടങ്ങിയയ്‌ക്ക് രാജ്യത്ത് കടുത്ത ക്ഷാമം നേരിടുകയാണ്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഉയർന്ന പലിശ നിരക്കിൽ വാങ്ങിയ കടത്തിന്റെ തിരിച്ചടവിനായി വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കുന്നതാണ് പ്രതിസന്ധിരൂക്ഷമാകാൻ കാരണം.
ശ്രീലങ്കയുടെ വരുമാനത്തിന്റെ 90 ശതമാനവും ടൂറിസം മേഖലയിൽ നിന്നായിരുന്നു. കൊറോണ പ്രതിസന്ധിമൂലം വിനോദ സഞ്ചാര മേഖല പൂർണമായും തകർന്നു. ഈ അവസരം മുതലെടുത്ത് ചൈന നയതന്ത്ര ബന്ധം കൂടുതൽ സുദൃഢമാക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. അന്താരാഷ്‌ട്ര നാണയ നിധി പോലുള്ള ഏജൻസികളെ ഒഴിവാക്കിയാണ് ചൈനയിൽ നിന്ന് യഥേഷ്ടം വായ്പകൾ സർക്കാർ സ്വീകരിച്ചത്.
കഴിഞ്ഞ ജനുവരിയിൽ അഞ്ച് ബില്യൻ ഡോളറും രണ്ടാഴ്ച മുമ്പ് 308 മില്യൺ ഡോളറും കടം വാങ്ങി. വായ്പകളുടെ തിരിച്ചടവിനും പലിശയ്‌ക്കുമായി വിദേശ നാണ്യ ശേഖരത്തിൽ നിന്നാണ് തുക സർക്കാർ ഇപ്പോൾ ചിലവഴിക്കുന്നത്. ഇതോടെ രാജ്യത്തേക്ക് ഭക്ഷ്യ സാധങ്ങൾ ഇറക്കുമതി ചയ്യുന്നതിനായി നീക്കി വച്ചിരിക്കുന്ന തുകയിൽ കുറവുണ്ടായി. ഇറക്കുമതി കുറഞ്ഞതോടെ അവശ്യസാധനനങ്ങൾക്കുണ്ടായ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ കാര്യമായ ഇടപെടലുകളും നടത്തുന്നില്ല.
രാജ്യത്തെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ പൂർണമായും സർക്കാർ പിടിച്ചെടുത്തിരിക്കുകയാണ്. കൊറോണ പ്രതിസന്ധികൾക്കിടയിൽ പോലും വയ്പാ തിരിച്ചടവുകൾക്ക് ചൈന ഒരു ഇളവും നൽകിയിട്ടില്ല. തങ്ങളുടെ വരുമാനവും കരുതൽ ധനവുമടക്കം വായ്പാതിരിച്ചടവിലേക്ക് നൽകേണ്ടി വരികയാണ്.
പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്ത കാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുകയാണ്. ചൈനയുടെ ചതിക്കുഴിയിൽ വീണ ലങ്കൻ സർക്കാറിന് സ്വന്തം രാജ്യത്തെ ജനത പട്ടിണികൊണ്ട് മരിച്ചുവീഴുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു.
Comments