മുംബൈ: പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കുറിൽ കൂടുതൽ. താനെ ജില്ലയിലെ ഭിവണ്ടി സർക്കാർ ആശുപത്രിയാലാണ് സംഭവം. 28 കാരിയായ രോഹിണി മാരുതി മുക്‌നയാണ് പ്രസവ വേദനയുമായി ആശുപത്രിയിൽ കഴിഞ്ഞത്. സാമൂഹിക പ്രവർത്തകൻ പ്രമോദ് പവറാണ് ആശുപത്രി അധികൃതർക്കെതിരെ ആരോപണമായി രംഗത്ത് എത്തി യുവതിയെ ചികിത്സയ്‌ക്കായി മാറ്റിയത്.
പ്രസവ വേദനയോടെ ഇന്നലെ ഉച്ചയോടെയാണ് രോഹിണി വീട്ടുകാരുമായി ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രി ജീവനക്കാർ യുവതിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പുറത്ത് കാത്തുനിൽകാനും രക്തവും മറ്റ് പരിശോധനകൾ നടത്തണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ 10 മണിക്കൂറോളം ഒരു പരിശോധനയും ജീവനക്കാർ നടത്തിയിട്ടില്ലെന്നാണ് പ്രമോദ് വ്യക്തമാക്കിയത്.
എന്നാൽ യുവതി പ്രസവ വേദനയോടെ പുറത്ത് ഇരുന്നത് തനിക്കറിയില്ലെന്നാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറയുന്നത്. അറിഞ്ഞ ഉടനെ യുവതിയെ ഉളളിലേക്ക് കടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാത്രി 10 മണിയോടെയാണ് ആശുപത്രി അധികൃതർ യുവതിയ്‌ക്ക് ചികിത്സ നൽകിയത്.
Comments