ആലപ്പുഴ: ആറ് മാസം മുൻപ് കൊറോണ ബാധിച്ച് മരിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സ്ഥലംമാറ്റം. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കൽ സ്വദേശി ഫസ്സൽ റഹ്മാന്റെ പേരിലാണ് സ്ഥലംമാറ്റ ഉത്തരവ്. ഉടൻ ജോയിൽ പ്രവേശിക്കണമെന്നും നിർദ്ദേശമുണ്ട്.
ഉത്തരവ് വീട്ടിലെത്തിയതോടെ ബന്ധുക്കൾ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു. ഇതോടെ വിശദീകരണവുമായി കെഎസ്ആർടിസിയും എത്തി. സാങ്കേതികമായി സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമായതെന്നും മരണം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ് വന്നതോടെ കരട് സ്ഥലംമാറ്റ പട്ടികയിൽ ഇല്ലാതിരുന്ന ഫസലിന്റെ പേര് അന്തിമ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് കെസ്ആർടിസിയുടെ വിശദീകരണം.
മുൻപ് ഫസലിന്റെ മരണശേഷമുളള ചടങ്ങുകൾ നടക്കുമ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും രോഗം കൂടുതലാണെന്നും ബന്ധുക്കൾ ഉടൻ എത്തണമെന്നും ഫോൺ വന്നതും വിവാദമായിരുന്നു. പിന്നീട് ഇത് അബദ്ധം സംഭവിച്ചതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നു.
Comments