തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് എബിവിപി. എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എഐഎസ്എഫ് നേതാക്കൾക്ക് ഭയമാണ്. എസ്എഫ്‌ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെയുളള പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ.എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിതാനേതാക്കളെപോലും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു എസ്എഫ്‌ഐ.
എബിവിപിയെയും ആർഎസ്എസ്സിനെയും എസ്എഫ്‌ഐയുമായി താരതമ്യം ചെയ്ത എഐഎസ്എഫ് വനിതാനേതാവ് വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിക്കണമെന്നും എബിവിപി ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ മൃഗീയ ഭൂരിപക്ഷമുള്ള കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥിപ്രസ്ഥാനങ്ങളെ അക്രമിച്ചും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നത്. എന്നാൽ എബിവിപി യൂണിയൻ ഭരിക്കുന്ന കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുന്നുണ്ടെന്നും, കലാലയങ്ങളിലെ എസ്എഫ്‌ഐ ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നത് എബിവിപിയാണെന്നും എം.എം.ഷാജി പറഞ്ഞു.
















Comments