തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുന്നത് ടെക്‌നിക്കലി പോസിബിൾ ആണോ? എസ്എഫ്‌ഐയെ ട്രോൾ മഴയിൽ മുക്കി സൈബർ ലോകം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുന്നത് ടെക്‌നിക്കലി പോസിബിൾ ആണോ? എസ്എഫ്‌ഐയെ ട്രോൾ മഴയിൽ മുക്കി സൈബർ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 05:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ പരസ്യമായി ജാതി വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ ട്രോൾ മഴയിൽ മുക്കി സൈബർ ലോകം. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ എസ്എഫ്‌ഐയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാണിക്കുന്നതാണ് സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ അധികവും.

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി പുറത്ത് വന്നതോടെയാണ് ജാതി അധിക്ഷേപം ഉൾപ്പെടെ ചർച്ചയായത്. എസ്എഫ്‌ഐയ്‌ക്ക് എതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന എസ്എഫ്‌ഐ നേതാവിന്റെ വെല്ലുവിളിയാണ് കൂടുതലും ട്രോളുകൾക്കുളള ക്യാപ്‌സൂളായത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐയുടെ പൊതു സംഘടനാ നിലപാടുകളെയും ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകളുടെ സമീപനത്തെയും സൈബർ ലോകം വിമർശിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഉൾപ്പെടെ ട്രോൾ കഥാപാത്രങ്ങളാക്കിക്കഴിഞ്ഞു.

തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുക എന്നത് ടെക്‌നിക്കലി പോസിബിൾ ആയ കാര്യമല്ലെന്നാണ് ഒരു ട്രോളിൽ പറയുന്നത്. പരാതി പറയാൻ ചെന്ന എഐഎസ്എഫുകാരെ വല്യേട്ടന്റെ തല്ലുകൊണ്ടാലും തെറി കേട്ടാലും നമ്മൾ തളരരുതെന്നും ചിരിച്ച് നിൽക്കണമെന്നും പറയുന്ന കാനം രാജേന്ദ്രനെ ജോക്കറിലെ ബഹദൂറിന്റെ കഥാപാത്രത്തോടാണ് ഒരു ട്രോളിൽ താരതമ്യം ചെയ്യുന്നത്. സിപിഎം നേതാക്കളുടെ മുന്നിൽ ചെന്ന കാനം രാജേന്ദ്രനെ ഇരുത്തി നോക്കുന്ന തമ്പ്രാനും ഇഷ്ടം പോലെ തല്ലിക്കോ എന്ന് മറുപടി പറഞ്ഞ് മടങ്ങുന്ന കാനം രാജേന്ദ്രനെയും ട്രോളുകളിൽ കാണാം.

പരസ്യമായ ജാതി അധിക്ഷേപം ഒരു വിദ്യാർത്ഥി സംഘടന നടത്തിയിട്ട് പോലും പ്രതികരിക്കാതിരുന്ന സാംസ്‌കാരിക നായകരെയും ട്രോളൻമാർ വെറുതെ വിട്ടില്ല. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പത്മ മോഡൽ പുരസ്‌കാരങ്ങളിൽ കണ്ണുവെച്ചിരിക്കുന്ന സാംസ്‌കാരിക നായകരെയാണ് ട്രോളിൽ ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായത്. എഐഎസ്എഫ് പ്രവർത്തകരെയും നേതാക്കളെയും എസ്എഫ്‌ഐക്കാർ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അക്രമം നടത്തിയതിനും ജാതിപ്പേര് വിളിച്ചതിനുമാണ് കേസ്.

Tags: KottayamSFI Atrocitiessfi- AISF Clash
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies