നൂറ്റാണ്ടുകൾക്ക് മുമ്പ് ഞണ്ടുകൾ ജീവിച്ചിരുന്നത് മരത്തിലോ? തലപുകച്ച് ശാസ്ത്ര ലോകം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

നൂറ്റാണ്ടുകൾക്ക് മുമ്പ് ഞണ്ടുകൾ ജീവിച്ചിരുന്നത് മരത്തിലോ? തലപുകച്ച് ശാസ്ത്ര ലോകം

Janam Web Desk by Janam Web Desk
Oct 23, 2021, 08:04 pm IST
FacebookTwitterWhatsAppTelegram

10 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ഞണ്ടിന്റെ ഫോസിൽ മരക്കറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഗവേഷകർ. ജലജീവിയായ ഞണ്ടിന്റെ ഫോസിൽ എങ്ങിനെ മരക്കയറിൽ നിന്നും കണ്ടെത്തി എന്നാലോചിച്ച് തലപുകയ്‌ക്കുകയാണ് ഇപ്പോൾ ശാസ്ത്ര ലോകം.

ദശാബ്ദങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ദിനോസറുകളെകുറിച്ചും മാമോത്തുകളെകുറിച്ചും നമ്മളറിഞ്ഞത് ഫോസിലുകളിൽ നിന്നാണ്. മണ്ണിലും മഞ്ഞിലും പുതഞ്ഞുപോയ ഫോസിലുകളിൽ നിന്ന് കരയിൽ ജീവിച്ചിരുന്നവയെകുറിച്ച് വിവരങ്ങൾ ലഭിക്കുന്നു. കരയിൽ തന്നെ ജീവിച്ച ചില ചെറുജീവജാലങ്ങളുടെ ഫോസിലുകൾ മരക്കറയിൽ നിന്നും കണ്ടെത്താറുണ്ട്. ജലാശയ ജീവിയായ ഞണ്ടിന്റെ ഫോസിലാണ് ഇപ്പോൾ ഗവേഷകർക്ക് മരക്കറയിൽ നിന്നും ലഭിച്ചത്. വടക്കൻ മ്യാന്മറിൽ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് 10 കോടി വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ചൈന,അമേരിക്ക,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ ഫോസിലിൽ പഠനം നടത്തുന്നത്.

‘ക്രെറ്റാപ്‌സര അഥാനറ്റ’ എന്നാണ് ഈ കുഞ്ഞൻ ഞണ്ടിന് പേര് നൽകിയിരിക്കുന്നത്. ഞണ്ട് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ദിനോസർ യുഗ കാലമായ ക്രെറ്റേഷ്യസ്, ഏഷ്യൻ പുരാണ കഥകളിൽ ജലത്തിന്റെയും മേഘങ്ങളുടെയും ദേവതയായ അപ്‌സര എന്നിവ ചേർന്നാണ് ക്രെറ്റാപ്‌സര എന്ന വാക്കുണ്ടായത്. അനശ്വരം എന്നർത്ഥം വരുന്ന അഥാനറ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഥാനറ്റ എന്ന വാക്കുണ്ടായത്.

10 കോടി വർഷം ജീവിച്ചിരുന്ന ഈ ഞണ്ടുകൾക്ക് ഇന്ന് തീരപ്രദേശങ്ങളിൽ കാണുന്ന ഞണ്ടുകളുമായി സാമ്യമുണ്ട്. സ്പർശനികളായ കൊമ്പുകൾ, നേർത്ത രോമങ്ങൾ, വായ് ഭാഗങ്ങൾ എന്നിവ ഫോസിൽ കണ്ടെത്തിയ ഞണ്ടിനുണ്ട്. അഞ്ച് മില്ലി മീറ്റർ നീളം മാത്രമാണ് ഇതിനുള്ളത്. ഞണ്ടിന്റെ കുഞ്ഞാണിതെന്നാണ് ഗവേഷകർ കരുതുന്നത്.

ഇത് കടലിലോ പൂർണമായും കരയിലോ ജീവിച്ചിരുന്ന ഞണ്ടല്ല എന്നാണ് ഗവേഷകരുടെ അനുമാനം. വനമേഖലയിൽ ശുദ്ധജലത്തിലോ ഒരുപക്ഷേ ഉപ്പുവെള്ളത്തിലോ ജീവിച്ചിരുന്നതാകാമെന്ന് അവർ കരുതുന്നു.

മുൻകാലങ്ങളിൽ നിന്നും ലഭിച്ച ഫോസിലുകളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്നതാണ് മരക്കറയിൽ നിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ദിനോസർ യുഗത്തിൽ തന്നെ ഞണ്ടുകൾ കടൽ ജലത്തിൽ നിന്നും കരയിലേക്കും ശുദ്ധജലത്തിലേക്കും ചേക്കേറിയെന്നും ഇവയുടെ പരിണാമം കരുതിയിരുന്നതിനേക്കാളും വളരെ മുമ്പ് തന്നെ നടന്നിരിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫോസിൽ രേഖകളിൽ കടൽ ഞണ്ടുകളല്ലാത്തവ ഏകദേശം അഞ്ച് കോടി വർഷം മുമ്പാണ് രൂപപ്പെട്ടത് എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിൽ അതിന്റെ ഇരട്ടിയിലേറെ പ്രായമുള്ളതാണ്.

ഇതിലൂടെ ഞണ്ടുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ ചുരുളഴിയുമെന്നാണ് ഗവേഷകർ കണക്കുക്കൂട്ടുന്നത്.

Tags: scientists
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies