ലക്നൗ: ഉത്സകാലത്തെ കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ 144 പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 30 വരെ ഇത് നീണ്ട് നിൽകുമെന്നാണ് ഉത്തർപ്രദേശ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.
ഉത്സവകാലങ്ങളിൽ ജനങ്ങൾ ജാഗ്രത കൈവിട്ടും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് തടയനാണ് ഈ നീക്കമെന്നാണ് പോലീസ് പറയുന്നത്. 144 പ്രഖ്യാപിച്ചതിനു ശേഷം നിയമങ്ങൾ കർശനമാക്കുമെന്നും ഇത് ലംഘിച്ചാൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പോലീസ് പറഞ്ഞു.
നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ ആഘോഷങ്ങൾ വിലക്കിയിട്ടുണ്ട്. പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ പൊതു ഇടങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി നൽകൂ. കൂടാതെ മാസ്ക് ധരിക്കാത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഹോട്ടലുകളിലും ജിമ്മുകളിലും സ്റ്റേഡിയങ്ങളിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. വിവാഹാഘോഷങ്ങളിലും 100 പേർക്ക് പ്രവേശനാനുമതി നൽകില്ല. നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.
Comments