വാഷിംഗ്ടൺ: പാകിസ്താന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലും . പാക് – സിന്ധ് വംശജരാണ് തങ്ങൾക്ക് പ്രത്യേക രാജ്യവും ഭരണ സംവി ധാനവും വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്നത്. സിന്ധിലെ മൊജാഹി റുകളുടെ രക്ഷയ്ക്കായി അന്താരാഷ്ട്ര കോടതി ഇടപെടണമെന്നും പ്രതിഷേധക്കാർ പറയുന്നു.
പാകിസ്താനിൽ നിന്ന് രക്ഷപെട്ട് ലണ്ടനിലും അമേരിക്കയിലും അഭയം തേടിയ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പാകിസ്താ നിലെ കോടതി കറാച്ചിയിലെ മൊജാഹിറുകളുടെ ആസ്ഥാന മന്ദിരമായ നസ്ല ടവറും ആരാധനാലയങ്ങളും തകർക്കാൻ നൽകിയ ഉത്തരവ് ഒരു ജനതയോട് കാണിക്കുന്ന അനീതിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സിന്ധ് പ്രവിശ്യയോട് പാകിസ്താൻ നടത്തുന്ന നിഷേധാത്മക നിലപാടുകൾ പ്രതിപക്ഷ കക്ഷികൾ നിരന്തരം ഉയർത്തുന്നതാണ്. ഒപ്പം ദാരിദ്ര്യവും കുടിവെള്ള ക്ഷാമവും മനുഷ്യ ക്കടത്തും മതപരിവർത്തനങ്ങളും ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകരും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
















Comments