ഹൈദരാബാദ് : ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ രാംനാഗേഷ് ശ്രീനിവാസ് അകുബാതിനി(23) ആണ് അറസ്റ്റിലായത്. മുംബൈ പോലീസ് സ്‌പെഷ്യൽ ടീം ഹൈദരാബാദിലെത്തിയാണ് ഇയാളെ പിടികൂടിയത്.
ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇന്ത്യ പരാജയപ്പെടാൻ കാരണം ഷമി ആണെന്നും താരത്തെ നാടു കടത്തണമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ പറഞ്ഞത്. ഇതോടെ ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലിയും മറ്റ് ടീം അംഗങ്ങളും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിരാട്-അനുഷ്‌ക ദമ്പതികളുടെ മകൾക്ക് നേരെ ട്വിറ്ററിലൂടെ യുവാവ് ബലാത്സംഗ ഭീഷണി നടത്തിയത്.
സംഭവം വിവാദമായതോടെ ഡൽഹി വനിതാ കമ്മീഷൻ ഇടപെടുകയും മുംബൈ പോലീസിനോട് അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവാവ് ട്വിറ്റർ അക്കണ്ട് മാറ്റി. നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്. ഇയാളെ ഉടൻ മുംബൈയിലെത്തിക്കും
സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന യുവാവ് ജോലി നഷ്ടപ്പെട്ടതോടെ ഫുഡ് ഡെലിവറി ആപ്പിലാണ് പ്രവർത്തിച്ചിരുന്നത് എന്ന് മുംബൈ പോലീസ് പറഞ്ഞു. ഇയളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റ് വിവരങ്ങൾ ലഭിക്കൂ.
Comments