ന്യൂഡൽഹി: കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു.അതിർത്തിയിലെ സമരം അവസാനിപ്പിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും.ആവശ്യങ്ങൾ പാലിക്കുമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്.
അതേ സമയം കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി.സമരം പിൻവലിച്ചാൽ കേസുകൾ പിൻവലിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചത്.
അഞ്ച് കാർഷിക സംഘടനകളുമായാണ് കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തിയത്. ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി റോഡ് ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് ചർച്ചയിൽ പ്രതിഷേധക്കാർ പറഞ്ഞത്.യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന ഉണ്ടാകുമെന്നാണ് വിവരം. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്.
Comments