കൊച്ചി: ശബരിമല ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ കാനനപാതയാത്ര സംഘടിപ്പിച്ചു.
എരുമേലി ധർമശാസ്ത്രാക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര ഇരുമ്പൂന്നിക്കരയിൽ പോലീസ് തടഞ്ഞു. ശരണം വിളിയോടെയായിരുന്നു ഭക്തർ പ്രതിഷേധവുമായി അണിനിരന്നത്.
തീർത്ഥാടനം ആരംഭിച്ച് 30 ദിവസങ്ങൾ പിന്നിട്ടിട്ടുപോലും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടുളള തീർത്ഥാടനത്തിന് യാതൊരു അടിസ്ഥാന സൗകര്യങ്ങളും സർക്കാരോ ദേവസ്വം ബോർഡോ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹൈന്ദവ സംഘടനകൾ കുറ്റപ്പെടുത്തി.
നടൻ ദേവൻ ഉൾപ്പെടെയുളളവർ യാത്രയ്ക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത മൂന്ന് വർഷമായി സർക്കാർ അടച്ചിട്ടിരിക്കുകയാണ്. ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഭാഗമാണ് എരുമേലിയിൽ നിന്ന് പരമ്പരാഗത കാനന പാത വഴിയുള്ള യാത്ര.
കൊറോണ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചിട്ടും ശബരിമല ആചാരനുഷ്ഠാനങ്ങളുടെ കാര്യത്തിലോ തീർത്ഥാടനത്തിന്റെ കാര്യത്തിലോ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ പലതും തുടരുകയാണ്. സർക്കാർ അയ്യപ്പഭക്തരോട് കാട്ടുന്ന നീതിനിഷേധം ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
Comments