ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം

Janam Web Desk by Janam Web Desk
Dec 17, 2021, 07:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറം ലക്ഷദ്വീപില്‍ നടത്തിയ മൂന്ന് മാസം നീണ്ടുനിന്ന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ ഭീകരശക്തികളെ സംരക്ഷിക്കാനായിരുന്നുവെന്ന് അടിവരയിട്ട് എന്‍ഐഎ. മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ 15 ജീവനക്കാര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎയില്‍ നിന്ന് ഈ ശക്തികളെ സംരക്ഷിക്കുന്നതിന് പ്രക്ഷോഭം മറയാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്‍ഐഎ കുറ്റപത്രം. അതെസമയം ലക്ഷദ്വീപ് ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം നിയമിച്ച പ്രഫുല്‍ പട്ടേലിന്റെ കാവിവല്‍ക്കരണ നീക്കത്തിനെതിരായ പ്രക്ഷോഭമായാണ് മിക്ക മാധ്യമങ്ങളും രാഷ്‌ട്രീയസാമുദായിക സംഘടനകളും ഈ സമരത്തെ ചിത്രീകരിച്ചത്.
എന്നാല്‍ മാര്‍ച്ച് 18 ന് മിനിക്കോയ് ദീപിനു സമീപം നിന്ന് പിടിച്ച ബോട്ടില്‍ 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍, അഞ്ച് എകെ 47 തോക്കുകള്‍, 1000 വെടിയുണ്ടകള്‍ എന്നിവ ഉണ്ടായിരുന്നു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു. ഭീകര സംഘടനയായ എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനും ആക്രമണ സജ്ജമാക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ യുദ്ധം ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോട്ടിലെ ക്രൂ അംഗങ്ങള്‍ എന്‍ഐഎയോട് വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നു. വിഘടനവാദികളുടെ സുരക്ഷിത താവളമാക്കാന്‍ തമിഴ്നാട്ടില്‍ എല്‍.ടി.ടി.ഇ വളര്‍ത്തിയെടുത്ത വിവിധ തമിഴ് വര്‍ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നു.
നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും വിമാനങ്ങളും സംയുക്ത ഓപ്പറേഷനില്‍ മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ആറ് ജീവനക്കാരുമായി ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് അക്ഷര ദുവ കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ കപ്പലുകള്‍ വളഞ്ഞപ്പോള്‍ 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും കടലില്‍ ഉപേക്ഷിച്ചതായി ക്രൂ അംഗങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 2020 നവംബറില്‍, കന്യാകുമാരി തീരത്ത് നിന്ന് 1,000 കോടി രൂപ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്നും അഞ്ച് അത്യാധുനിക ആയുധങ്ങളുമായി മറ്റൊരു ശ്രീലങ്കന്‍ കപ്പല്‍ ഷെനായ ദുവ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ പിടിച്ചെടുത്തിരുന്നു.
ഭീകര സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സിനെ പുനരുജ്ജീവിപ്പിക്കാനുമുള്ള നടപടി ക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ സംഘം ചേര്‍ന്ന് നടത്തിയ യോഗങ്ങളുടെ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.തമിഴ്‌നാട്ടില്‍ എല്‍ടിടിഇ.ക്ക് വ്യക്തമായ പിന്തുണലഭിക്കുന്നുണ്ട്. എംഡിഎംകെ., വിസികെ എന്നീ സംഘടനയിലെ .ചില നേതാക്കള്‍ എല്‍.ടി.ടി.ഇ.ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊല്ലപ്പെട്ട വേലു പിള്ള പ്രഭാകരന്റെ ചരമവാര്‍ഷികവും ജന്മവാര്‍ഷികവും പരസ്യമായി ആചരിക്കുന്നു.
പ്രഫുല്‍പട്ടേല്‍ ദ്വീപുകള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും തീരപ്രദേശത്ത് വന്‍ സുരക്ഷാ ശൃംഖലയ്‌ക്ക് ഉത്തരവിട്ടിരുന്നു. സുരക്ഷാ സേനകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് നടക്കുന്ന അസാധാരണ നീക്കങ്ങളെക്കുറിച്ച് സിവിലിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ബിജെപിയുടെ ഹിന്ദുത്വ നയങ്ങളുടെ ഭാഗമായി ദ്വീപുകളെ കാവിവല്‍ക്കരിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തിനെതിരെയാണ് തങ്ങള്‍ പ്രക്ഷോഭം നടത്തുന്നതെന്നായിരുന്നു തീവ്രഇടതുസംഘടനകളും ഇസ്ലാമിക ശക്തികളും അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഈ പ്രക്ഷോഭമാണ് ദ്വീപ് സമൂഹത്തെ സംരക്ഷിക്കാന്‍ സുരക്ഷാസേനയെ വിന്യസിക്കാന്‍ ഇടയാക്കിയത്. ഇത് ഭീകരവാദശക്തികളുടെ നീക്കം അറിയാന്‍ കാരണമായി. ഫലത്തില്‍ പ്രക്ഷോഭം സമരക്കാര്‍ക്കുതന്നെ വിനയായി. ദ്വീപ് നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങള്‍ ഭരണകൂടവും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചപ്പോള്‍് കേരള ഹൈക്കോടതി സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ചു.
ബേപ്പൂര്‍ തുറമുഖം ലക്ഷദ്വീപിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഒരു സ്വതന്ത്ര സ്ഥാപനം പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ദ്വീപുകളിലേക്കുള്ള കപ്പലുകള്‍ കര്‍ണാടകയിലെ മംഗലാപുരത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പട്ടേല്‍ ഉത്തരവിട്ടു. ഇത് കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ ശക്തികളുടെയും നട്ടെല്ല് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയായിരുന്നു.

Tags: NIAlakshadweepDRUGGS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

Latest News

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies