ന്യൂയോർക്ക്: ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) പ്രശംസ. രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള എൻഐഎയുടെ പ്രവർത്തനങ്ങളെ റിപ്പോർട്ടിൽ അഭിനന്ദിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2020ലെ റിപ്പോർട്ടിലാണ് രാജ്യത്തിന് അഭിനന്ദനം.
ഐഎസ്‌ഐഎസുമായി ബന്ധമുള്ള 66 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഒരു വിദേശ ഭീകരനും (എഫ്.ടിഎഫ്) 2020ൽ ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട 34 കേസുകൾ എൻഐഎ കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമായി 10 അൽ-ഖ്വയ്ദ തീവ്രവാദികൾ ഉൾപ്പടെ 160 പേരെ പിടികൂടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പടെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ യുഎസും ഇന്ത്യയും തമ്മിൽ സഹകരിച്ച് പ്രവർത്തിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ യുഎസ് മുന്നോട്ട് വെച്ച ആവശ്യങ്ങളോട് ഇന്ത്യ യഥാസമയം പ്രതികരിക്കുകയും ഭീകരരുടെ ഭീഷണികൾ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടർച്ചയായി നടപ്പിലാക്കുകയും ഇന്ത്യ ചെയ്യുന്നു. ഇന്റൻനെറ്റ് വഴി ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സാദ്ധ്യതകളെ ഇന്ത്യ വളരെ ഗൗരവമായി കണ്ട് നിരീക്ഷിക്കുന്നുണ്ടെന്നും 2020ൽ ദക്ഷിണേന്ത്യയിൽ നിന്നും അത്തരം വാർത്തകൾ പുറത്തുവന്നിരുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Comments