പൂനെ : സോഷ്യൽ മീഡിയയിൽ മുഹമ്മദ് നബിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ .മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം . സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റിൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാണ് മതമൗലികവാദികളുടെ ആരോപണം . ഇതിന്റെ പേരിൽ പ്രകോപിതരായ ആളുകൾ നിരവധി കടകളും വീടുകളും വാഹനങ്ങളും നശിപ്പിച്ചു .
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്റെ പേരിൽ യവത്മാലിലെ ഉമർഖേഡിലെ നിരവധി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ അക്രമികൾ കല്ലെറിയുകയും തകർക്കുകയും ചെയ്തു. ഇതുകൂടാതെ ഇവ തീയിട്ട് നശിപ്പിക്കാനും ശ്രമം നടന്നു . അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തെ പോലീസ് സ്റ്റേഷനുനേരെയും അക്രമികൾ കല്ലെറിഞ്ഞു . മുഹമ്മദ് നബിക്കെതിരെയുള്ള അപകീർത്തികരമായ ഒരു പരാമർശവും വെച്ചുപൊറുപ്പിക്കില്ലെന്ന വെല്ലുവിളികളോടെയാണ് ആക്രമം .
Comments