മെൽബൺ: ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌കോട്ട് ബോലാന്റിന്റെ മികവിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് പരമ്പര സ്വന്തമാക്കി. ഒരു ഇന്നിങ്‌സിനും 14 റൺസിനുമാണ് ജയം. അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയയെ 3-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 185 റൺസിന് പുറത്തായപ്പോൾ ഓസീസ് 267 റൺസെടുത്തു. ആദ്യ ഇന്നിങ്‌സിൽ 82 റൺസ് ലീഡ് നേടിയ ഓസ്‌ത്രേലിയ എതിരാളികളെ രണ്ടാമത്തെ ഇന്നിങ്‌സിൽ 68 റൺസിന് ചുരുട്ടിക്കെട്ടി. ബോക്‌സിങ് ഡേ ടെസ്റ്റിൽ മൂന്നാം ദിനത്തിൽ ലഞ്ചിന് മുമ്പേ തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ച് ഓസീസ് വിജയം തങ്ങളുടേതാക്കി. ബൊലാൻഡ് വെറും 21 പന്തിൽ നിന്നാണ് ആറ് വിക്കറ്റ് വീഴ്‌ത്തിയത്. പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ബൊലാൻഡ് മുല്ലാഗ് മെഡൽ നേടി.
രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് വെറും 68ന് ഓൾ ഔട്ട് ആയി. 1936 ന് ശേഷം ഓസ്ട്രേലിയൻ മണ്ണിലെഏറ്റവും കുറഞ്ഞ ആഷസ് സ്‌കോറും, 1904ന് ശേഷം ഓസ്ട്രേലിയയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുമാണിത്. പരമ്പര 3-0ന് സ്വന്തമാക്കിയ കംഗാരുക്കൾ അടുത്ത രണ്ട് ടെസ്റ്റുകൾ കൂടി നേടി 5-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുമോയെന്ന് ഉറ്റു നേക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
















Comments