സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ 'ക്യാപ്‌സ്യൂളു'മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ ‘ക്യാപ്‌സ്യൂളു’മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് എതിരെ ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർധിക്കുന്നതിനിടെ പ്രതിരോധത്തിലായ പിണറായി സർക്കാർ ജനരോഷം മറികടക്കാൻ പുതുവഴികൾ തേടുന്നു. അതിനിടെ പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പിണറായി ന്യായീകരണവുമായി രംഗത്തെത്തിയത്.

കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് പിണറായി വ്യക്തമാക്കുന്നു. കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം.

നാടിന്റെ പുരോഗതിയ്‌ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പിആർഡി തയ്യാറാക്കിയ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വാഹനപ്പെരുപ്പവും ഗതാഗതകുരുക്കും കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിന് ആശ്വാസമേകുന്ന പദ്ധതിയാണെന്ന് വീഡിയോ വിവരിക്കുന്നു. അടുത്ത 50 വർഷത്തേക്കുളള ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമാണ് പദ്ധതി. ഒരു സമയം 675 പേർക്ക് സഞ്ചരിക്കാം. ആകെ ചെലവ് 63,941 കോടി രൂപ. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേർ സിൽവർലൈനിലേക്ക് മാറും. 12872 വാഹനങ്ങൾ ാദ്യവർഷം റോഡിൽ നിന്ന് വിമുക്തമാകും.

530 കോടിയുടെ പെട്രോളും ഡീസലും പ്രതിവർഷം ലാഭിക്കാം. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപ്പാത നിർമ്മിക്കും. നാലുവരി ദേശീയപാതയേക്കാൾ കുറഞ്ഞ ഭൂമിയും നിർമ്മാണസാമഗ്രികളും മതി. കേരളത്തിന്റെ ജൈവവൈവിധ്യം കണക്കിലെടുത്ത് സമ്പൂർണ്ണ ഹരിത പദ്ധതിയാണ് കെ റെയിൽ വിഭാവനം ചെയ്യുന്നത്. വാഹനാപകടങ്ങളും കാർബൺ ബഹിർഗമനവും കുറയും. 2025ൽ പദ്ധതി നാടിന് സമർപ്പിക്കും. 50,000 തൊഴിൽ അവസരങ്ങളും പദ്ധതി സൃഷ്ടിക്കമെന്നും വീഡിയോവിൽ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാസമ്മേളനങ്ങളിൽ പദ്ധതിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷികളും ഇതിനെതിരെ രംഗത്ത് വന്നത് പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി തന്നെ ന്യായീകരണവുമായി വന്നിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി നടന്ന സ്ഥലമെടുപ്പ് പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. വീട് ചവിട്ടിതുറന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

കെ റെയിൽ പദ്ധതി മറ്റൊരു നന്ദിഗ്രാമും സിംഗൂരും ആകുമെന്ന മുന്നറിയിപ്പ് പാർട്ടി അംഗങ്ങൾ തന്നെ നൽകിയിരുന്നു. എതിർപ്പ് മറികടക്കാൻ സിപിഎം പ്രവർത്തകർ തന്നെ ബുക്ക്‌ലെറ്റുകളും നോട്ടീസുകളുമായി വീടുകളിലെത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി വിവിധ ജില്ലകളിൽ എത്തി പൗരപ്രമുഖരെ കാണാൻ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ്.

Tags: Pinarayi VijayanFacebook Postk railsilver line project
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies