തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചയ്‌ക്ക് വർഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനേയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടിൽ കൃഷ്ണനെ കാണിക്കും, മറ്റൊരു വീട്ടിൽ യേശുവിനെ കാണിക്കും.
കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണ്. ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയെക്കാൾ മോശമായാണ് കോടിയേരി വർഗീയത പറയുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വർഗീയത പറയാൻ മത്സരിക്കുകയാണ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ വി.എസ്.അച്യുതാനന്ദൻ ആയിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് അതിനെ വിമർശിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
Comments