ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:20 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: തങ്ങളെ രക്ഷിക്കണം. ഇവർ കൊല്ലുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഒരു വ്യക്തിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. പാക് അധീന കശ്മീരിൽ താമസിക്കുന്ന മാലിക് വസീം യാചിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. പാക് അധീന മേഖലയിലെ പ്രവിശ്യാ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിന്നും തന്നേയും തന്റെ കുടുംബത്തേയും രക്ഷിക്കണമെന്നാണ് ആവശ്യം. അനധികൃത രേഖകൾ തരപ്പെടുത്തി ചില വ്യക്തികൾ തങ്ങളുടെ വീടും സ്വത്തും കയ്യടക്കിയെന്നാണ് മാലിക്കിന്റെ ആരോപണം.

1947ൽ ഇരുരാജ്യങ്ങളും വേർപ്പെട്ട സമയത്ത് പാക്അധീന കശ്മീർ മേഖലയിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് മാലിക്. മുസാഫർബാദിൽ അദ്ദേഹത്തിന് ഒരു വീടും അനുവദിച്ചുകിട്ടി. 1947-48 കാലഘട്ടത്തിൽ മേഖലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരോ പലായനം ചെയ്യപ്പെട്ടവരോ ആയ ഹിന്ദു-സിഖ് വംശജരുടെ ആയിരക്കണക്കിന് വീടുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. അവിടെയുണ്ടാ യിരുന്നവർ ജമ്മുവിലേക്ക് ഓടിപോകേണ്ടി വന്നിരുന്നു. അതിലൊരു വീടാണ് മാലിക്കിനും ലഭിച്ചത്.

പാകിസ്താൻ നേരിട്ട് പിടിച്ചെടുത്ത പ്രദേശത്തെ വീടുകളാണ് കശ്മീരിൽ നിന്നുള്ളവർക്ക് പതിച്ചുനൽകിയത്. അന്ന് തുച്ഛമായ വിലയ്‌ക്ക് ലഭിച്ചിരുന്ന വീടുകൾ ഇന്ന് കോടിക്കണക്കിന് രൂപയ്‌ക്കാണ് വിറ്റുപോകുന്നത്. നിലവിൽ ഭൂമാഫിയയും സ്ഥലത്തെ പ്രമാണികളും വൻ കൈക്കൂലി മുടക്കി സർക്കാർ ഉദ്യോഗസ്ഥരെ വശത്താക്കുകയാണെന്നും സാധാരണക്കാരന്റെ വീടും വസ്തുക്കളും പിടിച്ചെടുക്കുന്നതുമാണ് നിലവിലെ പ്രശ്‌നം.

പോലീസ് എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമിയും വീടും മറ്റൊരാളുടെ പേരിലേക്ക് അനധി കൃതമായി മാറ്റിയിരിക്കുന്നു എന്ന വിവരം അറിഞ്ഞതെന്നാണ് മാലിക് പറയുന്നത്. ഈ കഴിഞ്ഞ 18-ാം തിയതിയാണ് മാലിക്കിനേയും പേരക്കുട്ടികളടക്കമുള്ള കുടുംബത്തേയും പ്രവിശ്യാഭരണകൂടം ഇറക്കിവിട്ടത്. അറുപതു മണിക്കൂറി ലേറെയായി തങ്ങളുടെ വീടിന് വെളിയിലെ റോഡിൽ തന്നെ മാലിക്കും കുടുംബവും മഴയും വെയിലും നനഞ്ഞ് കുത്തിയിരിക്കുകയാണ്.

തങ്ങളുടെ ഭൂമി മുൻകാലത്ത് ഹിന്ദു-സിഖ് കുടുംബങ്ങളുടേതായിരുന്നു. അവിടെയൊന്നും ഒരു മുസ്ലീംകുടുംബവും താമസിച്ചിരുന്നതല്ല. ഇന്ന് നടത്തുന്ന അവകാശവാദം തെറ്റാണ്. താനും കുടുംബവും പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഇതുവരെ ഒരാളും ഉടമസ്ഥാവകാശം പറഞ്ഞ് വന്നിട്ടുമില്ലെന്നും മാലിക് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സാങ്കേതികമായി ഇന്ത്യക്കാർ തന്നെയാണ്. എന്നാൽ വിഭജനത്തിന് ശേഷമുള്ള ലയന സമയത്ത് പാകിസ്താൻ അനധികൃതമായി സൈനിക ബലത്തിലാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചുവച്ചത്. 74 വർഷമായി ഇരുസർക്കാറുകളും തങ്ങളെ വഞ്ചിക്കുകയാണെന്നും ഇനി നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും മാലിക് പറയുന്നു. എത്രയും പെട്ടെന്ന് പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നും മാലിക് അഭ്യർത്ഥിക്കുന്നു.

Tags: POKINDIA-PAK
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies