തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ. കോടതിയിൽ വ്യക്തമാക്കി. സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊറോണ വ്യാപനസാധ്യത വർദ്ധിപ്പിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയോഗിച്ചു.സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊറോണ വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാരിന്റെ വിശദീകരണപത്രികയിൽ വ്യക്തമാക്കി.തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സർക്കാർ കൂട്ടിച്ചേർത്തു
















Comments