ബെംഗളൂരു: കർണാടകയിൽ ഐടിഐ വിദ്യാർത്ഥിക്കു നേരെ ആക്രമണം. മുസ്ലീം പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ബസിനുള്ളിൽ വെച്ച് നാലംഗ സംഘ്ം ആക്രമിക്കുകയായിരുന്നു.
ബിഡ്കൽക്കാട്ടെ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ശശാങ്ക് എന്ന 19 കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്നു ശശാങ്ക്. ബിഎസ്സി വിദ്യാർത്ഥിയായ പെൺകുട്ടിയും ഒപ്പമുണ്ടായിരുന്നു.
ബസ് ഹലാഡിയിലെത്തിയപ്പോൾ മുസ്ലീം പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ശശാങ്കിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ശശാങ്ക് ആരോപിക്കുന്നു.
ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശശാങ്ക് ഇപ്പോൾ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ പോലീസ് സ്‌റ്റേഷനു മുൻപിൽ തടിച്ച് കൂടി. യുവാക്കൾക്കെതിരായ സദാചാര പോലീസിംഗിനെ എതിർത്ത് നിരവധി ഹിന്ദുസംഘടനകൾ രംഗത്തെത്തി.
Comments