അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ബിഷാന്‍: ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന ജീവിതമാണ്. അംബരചുംബികളായ കെട്ടിടങ്ങളും ആഢംബര അപ്പാര്‍ട്ടുമെന്റുകളും തലയയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ എഴുപത്തിയൊന്‍പതുകാരന്‍ 30 വര്‍ഷം താമസിച്ചത് കാട്ടിലാണെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓഗോസെംഗ് എന്ന എഴുപത്തിയൊന്‍പതുകാരനാണ് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം കാട്ടില്‍ താമസിച്ചത്.

വീടെന്ന് ഓഗോസെംഗ് വിളിക്കുന്ന കാട്ടിലെ കുടിലില്‍ ഊര്‍ജ്ജസ്വലനായാണ് അദ്ദേഹം കഴിയുന്നത്, അദ്ദേഹത്തിന്റെ പകുതി പ്രായമുള്ളവരേക്കാള്‍ മെച്ചപ്പെട്ട രൂപത്തോടെ. ഈ മാസാദ്യമാണ് കാട്ടില്‍ താമസിക്കുന്ന ഓഗോസെംഗിന്റെ കഥ വൈറലാകുന്നത്. അത് വലിയ ഞെട്ടലുളവാക്കി. ആരുമറിയാതെ 30 വര്‍ഷം എങ്ങനെ കഴിഞ്ഞുവെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്.

ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ കച്ചവടം നടത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഒഓഗോസെംഗിന്റെ കഥ പുറംലോകമറിഞ്ഞത്. കൊറോണയില്‍ പൂക്കളുടെ വില്‍പന നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടിയത്. ഈ സമയത്ത് അതുവഴി കടന്നുപോയ ഒരു ചാരിറ്റി പ്രവര്‍ത്തക ഈ രംഗം കണ്ടതോടെയാണ് ഓഗോസെംഗിന്റെ കഥ പുറംലോകമറിയുന്നത്. ഒന്നുംവില്‍ക്കാനാവാതെ വെറുംകൈയ്യോടെ വീടണയേണ്ടി വരുന്ന ഓഗോയെ ഓര്‍ത്ത് വിവിയന്‍ പാന്‍ വേദനിച്ചു. ഈ സംഭവം അവള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം വൈറലായി. ഇത് സ്ഥലം എംപിയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഓഗോയെ ചുറ്റിപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.

സന്‍ഗെയ് ടെന്‍ഗായിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ 1980ല്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായി ഓഗോസെംഗിന്റെ കുടുംബം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഭവനരഹിതരായി. എന്നാല്‍ പലര്‍ക്കും വീട് ലഭിച്ചെങ്കിലും ഇദ്ദേഹത്തിന് ലഭിച്ചില്ല. അഭിമാനിയായ ഓ മറ്റുള്ളവര്‍ക്ക് ഭാരമാവാനും താല്‍പര്യപ്പെട്ടില്ല.

അന്നു മുതല്‍ ഓ കാട്ടിലേക്ക് താമസം മാറ്റി. തടികളും മുളയും ടാര്‍പോളിനുമുപയോഗിച്ച് കാട്ടില്‍ കുടില്‍ കെട്ടി താമസമാരംഭിച്ചു.സ്വയംപാകം ചെയ്തു കഴിക്കുന്നതിനാല്‍ കുടിലില്‍ പ്രവേശിക്കുന്ന ഭാഗത്തു ചാരം കാണാം. ടെന്റിന്റെ പിന്‍ഭാഗത്താണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. കുടിലിനടുത്ത് തോട്ടമൊരുക്കി പാചകാവശ്യത്തിനുള്ളതൊക്കെ അദ്ദേഹം വിളയിച്ചെടുത്തു. തുണിയും മറ്റും ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു.

എലിശല്യമാണ് കാട്ടിലെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. തന്റെ തുണികളൊക്കെ അത് ഓട്ടയാക്കുന്നുവെന്നാണ് ഈ വയോധികന്റെ പരിഭവം. എങ്ങനെയാണ് ഓ ജീവിക്കുന്നത് എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ദൂരെ കഴിയുന്ന ഭാര്യയും മകളും പറയുന്നത്. കുടുംബത്തിന് നല്‍കാനുള്ള പണവുമായി വീട്ടിലെത്തുന്ന അച്ഛനോട് എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പൂന്തോട്ടത്തില്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

സിംഗപ്പൂരില്‍ ഭവനരഹിതര്‍ കുറവാണ്. പൊതുതാമസസ്ഥലങ്ങള്‍ ധാരാളമുണ്ട്. വീടില്ലാത്ത ഓയുടെ പ്രശ്‌നപരിഹാരത്തിനായി എംപിയുടെ സഹായത്തോടെ ഇപ്പോള്‍ അയാള്‍ക്ക് ഒരു വീടുലഭിച്ചു. ആദ്യമായി ടെലിവിഷന്‍ കണ്ടു. സുമനസ്സുകള്‍ ഫ്രഡ്ജും മറ്റ് ഉപകരണങ്ങളും നല്‍കി. ഓഗോസെംഗിന്റെ നിറഞ്ഞ ചിരിയില്‍ തന്റെ പതുജീവിതം പ്രതിഫലക്കുന്നുണ്ട്. എങ്കിലും പഴയ ഓര്‍മകളെ താലോലിക്കാന്‍ എല്ലാദിവസവും കാട്ടിലെ കുടിലിലെത്തും. കാട്ടിലെ തന്റെ തോട്ടത്തെ പരിചരിച്ച് മണിക്കൂറുകള്‍ കഴിയും. മുപ്പതുവര്‍ഷം ജീവിതത്തില്‍ അത്ര ചെറിയകാലമല്ലല്ലോ…!

Tags: Singaporeold man
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies