ഭോപ്പാൽ : യുപിയിൽ ഭരണം പിടിച്ചെടുക്കുമെന്ന വ്യാമോഹവുമായി നടക്കുന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ. ആധുനിക ഔറംഗസീബ് ആണ് അഖിലേഷ് യാദവ് എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പിതാവിന്റെ വിശ്വസ്തനാകാൻ കഴിയാത്തയാളെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം അച്ഛനെ തടവിലാക്കി, സഹോദരങ്ങളെ കൊലപ്പെടുത്തി, അധികാരത്തിലേറിയ മുഗൾ രാജാവാണ് ഔറംഗസീബ്. ആധുനിക ഔറംഗസീബ് ആണ് അഖിലേഷ്. സ്വന്തം പിതാവിനോട് വിശ്വാസം പുലർത്താൻ സാധിക്കാത്തയാൾ എങ്ങനെയാണ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്ന് അഖിലേഷിന്റെ അച്ഛൻ മുലായം സിംഗ് യാദവ് തന്നെ ചോദിച്ചിട്ടുണ്ട്. അഖിലേഷ് അപമാനിച്ചത് പോലെ ആരും തന്നെ അപമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുളളത്. ഇത്തരമൊരു നേതാവിനെ ആരാണ് തെരഞ്ഞെടുക്കുക എന്നും ശിവ്രാജ് സിംഗ് ചൗഹാൻ ചോദിച്ചു.
ഫ്ലോപ്പ് സിനിമകളുടെ സംവിധായകനാണ് അഖിലേഷ് യാദവ്. അയാളുടെ എല്ലാ സഖ്യങ്ങളും പാളിപ്പോയതാണ്. കോൺഗ്രസും ബിഎസ്പിയുമായി അഖിലേഷ് സഖ്യം ചേർന്നെങ്കിലും എല്ലാം തോൽവിയിലാണ് അവസാനിച്ചത്. ഇപ്പോൾ ജയന്ത് ചൗധരിയുമായാണ് സഖ്യം ചേർന്നിരിക്കുന്നത്. അഖിലേഷ് എവിടെ പോയാലും തോൽവി മാത്രമാണ് അന്തിമ ഫലം എന്നും ശിവ്രാജ് സിംഗ് ചൗഹാൻ പരിഹസിച്ചു.
Comments