കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള കലഹം യുദ്ധത്തിലേക്ക് വഴിമാറിയതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ രാജ്യത്ത് ഇന്ന് ഉച്ചമുതൽ അടിയന്തിരാവസ്ഥ ആയിരിക്കുമെന്ന് ലിത്വിയാന പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഔദ്യോഗികമായി അറിയിച്ചു.മാർച്ച് പത്ത് വരെയായിരിക്കും അടിയന്തരാവസ്ഥ എന്നാണ് വിവരം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാതിർത്തികളിൽ ലിത്വാനിയ സുരക്ഷ വർദ്ധിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയ്‌ക്കാണ് പ്രധാന്യമെന്ന് അവർ കൂട്ടിച്ചേർത്തു.നാറ്റോ യോഗത്തിൽ ആർട്ടിക്കിൾ 4 അനുസരിച്ച് വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് നാറ്റോയോട് ആവശ്യപ്പെടുമെന്നും ലിത്വാനിയ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
രാവിലെ നടന്ന കൗൺസിൽ യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ എന്ന തീരുമാനത്തിലേക്ക് ലിത്വാനിയ എത്തിയത്. യുക്രെയ്‌നിന്റെ വ്യോമാതിർത്തി അടച്ചതിന് പിന്നാലെ ലിത്വാനിയയുടെ തലസ്ഥാനത്ത് നിന്നും കീവിലേക്കുള്ള വിമാന സർവ്വീസ് രാജ്യം നിർത്തിവെച്ചിരുന്നു.
റഷ്യയുടെ ബാൾട്ടിക് കടലിലെ കലിനിൻഗ്രാഡുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ലിത്വാനിയ . നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗം കൂടിയായ ലിത്വിയാനയുടെ ഈ നടപടി ലോകരാജ്യങ്ങൾ ശ്രദ്ധയോട് കൂടിയാണ് വീക്ഷിക്കുന്നത്.
















Comments