ഇംഫാൽ: മണിപ്പൂരിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. 60 നിയമസഭാ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 22 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 22 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 18 പേർ ഐഎൻസി, 10 പേർ ജനതാദൾ യുണൈറ്റഡ്, നാഗാ പീപ്പിൾസ് ഫ്രണ്ട്, 11 പേർ നാഷണൽ കോൺഗ്രസ് പാർട്ടി, മൂന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, രണ്ടുപേർ ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്ട്രീയ ജനഹിത് സംഘർഷ് പാർട്ടി, സിപിഐ എന്നിവരുടെ ഒരോ സ്ഥാനാർത്ഥികളും 12 സ്വതന്ത്രരും ജനവിധി തേടുന്നു.
അവസാന ഘട്ടത്തിൽ 8,47.400 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോ ഗിക്കുന്നത്. 1247 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട ത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിൽ 88.63 ശതമാനത്തിലേക്ക് റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി യിരുന്നു.
നിരോധിത പ്രാദേശിക സംഘടനകളുടെ ഭീഷണിയാണ് പലയിടത്തും പോളിംഗ് അലങ്കോലപ്പെട്ടതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം കോൺഗ്രസിന് സ്വാധീനമുള്ളിടത്ത് ബൂത്ത് പിടുത്തം നടന്നതായി ബിജെപി പരാതി നൽകിയിരുന്നു. കാങ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ ബിജെപിയുടെ 24 സീറ്റുകളടക്കം എൻഡിഎ 36 സീറ്റ് നേടിയാണ് 2017ൽ അധികാരത്തിലേറിയത്. പ്രതിപക്ഷത്തേക്ക് പിൻതള്ള പ്പെട്ട കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. സഖ്യകക്ഷികളടക്കം 25 സീറ്റുകളാണ് ആകെ നേടിയത്.
















Comments